രക്തം ചൊരിയുന്ന മരം
മുറിക്കുന്പോൾ ചോര ചൊരിയുന്ന മരം- അതാണ് മുക്വ. ആഫ്രിക്കയിൽ കാണപ്പെടുന്ന ഈ മരം നമ്മുടെ നാട്ടിലെ തേക്കിന്‍റെ വർഗത്തിൽപ്പെടുന്നു. നമ്മുടെ റബർ മുറിക്കുന്പോൾ വെളുത്ത കറ വരുന്നതുപോലെ മുക്വയുടെ ശിഖരം മുറിക്കുന്പോൾ വരുന്നത് ചുവന്ന കറയാണ്.

നിരവധി ഉപയോഗങ്ങളുണ്ട് ഈ ചുവന്ന കറയ്ക്ക്. തുണികൾക്ക് നിറം കൊടുക്കാനും സൗന്ദര്യ വർധക വസ്തുക്കളിലുമൊക്കെ ഈ കറ ഉപയോഗിക്കുന്നു. ആഫ്രിക്കയിലെ ഗോത്രവർഗക്കാർക്ക് മുറിവുണക്കുന്നതിനുള്ള ഒരു മരുന്നാണിത്.

നമ്മുടെ തേക്കു മരങ്ങൾ പോലെതന്നെ ഫർണിച്ചറുകൾ ഉണ്ട ാക്കാൻ മുക്വയുടെ തടി വ്യാപകമായി ഉപയോഗിക്കുന്നു. ആഫ്രിക്കയിലെ വിവിധ ഇടങ്ങളിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഈ മരം നട്ടുവളർത്തുന്നുണ്ട്.