പോലീസുകാരുടെ മാനസിക പീഡനം വിവരിച്ചു ബിന്ദു : ഡിവൈഎസ്പിയും സംഘവും ബിന്ദുവിന്‍റെ മൊഴിയെടുത്തു
Wednesday, June 4, 2025 7:20 AM IST
തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ചു പേരൂർക്കട സ്റ്റേഷനിലെ പോലീസുകാർ 21 മണിക്കൂർ മാനസികമായി പീഡിപ്പിച്ച സംഭവങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴിയായി നൽകി ദളിത് യുവതി ആർ. ബിന്ദു. പ്രത്യേക അന്വേഷണ സംഘത്തലവൻ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ബിന്ദുവിന്‍റെ മൊഴി രേഖപ്പെടുത്തി.

ഇന്നലെ രാവിലെ 10.30നു തുടങ്ങിയ മൊഴിയെടുപ്പു വൈകുന്നേരം 4.45 വരെ നീണ്ടു. സംഭവം നടന്ന പേരൂർക്കട പോലീസ് സ്റ്റേഷനിലെ സിസിടിവി കാമറയിലെ വിവരങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഇതു വിശദമായി പരിശോധിച്ചശേഷം വീണ്ടും ബിന്ദുവിന്‍റെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്‍റെ തുടർ നീക്കം. സ്റ്റേഷനിൽ നേരിട്ട ക്രൂരപീഡനങ്ങൾ ബിന്ദു അന്വേഷണ സംഘത്തിനു വിശദമായി മൊഴി നൽകി.

പോലീസുകാർ ഉപയോഗിച്ച മോശമായ ഭാഷ, അപമാനം, വെള്ളം കുടിക്കാൻ നൽകാതിരുന്നത്, മോഷണക്കുറ്റം ആരോപിക്കൽ, ഭർത്താവിനേയും മക്കളേയും മോഷണക്കേസിൽ പ്രതിചേർക്കുമെന്നു ഭീഷണിപ്പെടുത്തൽ അടക്കം പേരൂർക്കട സ്റ്റേഷനിൽ നടന്ന വിവരങ്ങൾ ബിന്ദു വിശദമായി അന്വേഷണ സംഘത്തോടു വിവരിച്ചതായാണു സൂചന.

മോഷണക്കുറ്റം ആരോപിച്ചു ദളിത് യുവതിയെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ രാത്രിയും പകലും അടക്കം 21 മണിക്കൂർ ചോദ്യം ചെയ്ത സംഭവം പുറത്തു വന്നതിനു പിന്നാലെ വിവാദമായിരുന്നു. സർക്കാരും പോലീസും സമ്മർദത്തിലായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ജൂണ്‍ 25നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് പത്തനംതിട്ട ഡിവൈഎസ്പിക്കു തിരുവന്തപുരം മേഖലാ ഐജി ശ്യാംസുന്ദർ നൽകിയിട്ടുള്ള നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.

പേരൂർക്കട പോലീസ് സ്റ്റേഷൻ സന്ദർശിച്ച അന്വേഷണ സംഘം ആ ദിവസത്തെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതു പരിശോധിച്ച ശേഷമാണ് ഇരയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെയും സ്റ്റേഷനിലുണ്ടായിരുന്ന മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തും.

സംഭവത്തിൽ ഒരു എസ്ഐയേയും ഗ്രേഡ് എഎസ്ഐയേയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്എച്ച്ഒയെ സ്ഥലംമാറ്റിയിരുന്നു.