വാട്ടര്‍ അഥോറിറ്റിയില്‍ തസ്തികകള്‍ കുറയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം
Sunday, August 3, 2025 6:39 AM IST
പേരൂര്‍ക്കട: വാട്ടര്‍ അഥോറിറ്റിയില്‍ ഇന്‍റേണല്‍ വിജിലന്‍സിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ വ്യാപക പ്രതിഷേധം. ഇന്‍റേര്‍ണല്‍ വിജിലന്‍സില്‍ ഒരു ഡെപ്യൂട്ടി ചീഫ് എൻജിനീയറും ഒരു എക്‌സിക്യൂട്ടീവ് എൻജിനീയറും മൂന്ന് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും മിനിസ്റ്റീരിയല്‍ വിഭാഗത്തിലുള്ള ഏതാനും ഉദ്യോഗസ്ഥരുമാണുള്ളത്.

പുതിയ പദ്ധതികള്‍ വാട്ടര്‍ അഥോറിറ്റി ഏറ്റെടുക്കുന്നു എന്ന പേരില്‍ വിജിലന്‍സ് വിഭാഗത്തിലെ ഒരു അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ പോസ്റ്റ് മാറ്റാനാണ് ശ്രമം നടത്തുന്നത്. കൊച്ചിയിലെ എഡിബി പദ്ധതി നടപ്പാക്കാന്‍ എന്ന പേരിലാണ് ഇപ്പോള്‍ മാറ്റാന്‍ ശ്രമിക്കുന്നത്. ഈ വിഭാഗത്തിന്‍റെ ഡപ്യൂട്ടി ചീഫ് എന്‍ജിനീയറെ പുതിയ സര്‍ക്കിള്‍ രൂപീകരിച്ച് മാറ്റാനും നീക്കമുണ്ട്. അതോടെ ഈ വിഭാഗം തന്നെ ഇല്ലാതാകും.

നേരത്തെ ഒരു സീനിയര്‍ സൂപ്രണ്ടിന്‍റെ പോസ്റ്റ് വിജിലന്‍സ് വിഭാഗത്തില്‍നിന്ന് ഷിഫ്റ്റ് ചെയ്ത് കായംകുളത്തേക്ക് മാറ്റിയിരുന്നു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ പെന്റിങ്ങിലാണ്. വിജിലന്‍സ് കമ്മിറ്റിയുടെ അന്തിമ തീരുമാനം കാത്ത് 600-ല്‍പ്പരം ഫയലുകളാണ് ഉള്ളത്. പിഡബ്ല്യഡി, കെഎസ്ഇബി തുടങ്ങിയ ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റുകളില്‍ ഇന്‍റേര്‍ണല്‍ വിജിലന്‍സ് വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനു വിപുലമായ സംവിധാനം ഉണ്ട്.

വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ ഉള്‍പ്പടെയുള്ള അന്വേഷണങ്ങളില്‍ സംയുക്തമായി സലപരിശോധനയും റിപ്പോര്‍ട്ട് തയ്യാറാക്കലും ഉള്‍പ്പെടെയുള്ള ജോലി ചെയ്തുവരുന്നത് ഈ വിഭാഗമാണ്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി 40,000 കോടി രൂപയുടെ നൂറുകണക്കിന് സമഗ്ര പദ്ധതികള്‍ നിലവില്‍ നടപ്പിലാക്കുന്നതിനിടയില്‍ പ്രവൃത്തിയിലെ സുതാര്യതയും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിന് വിജിലന്‍സ് പരിശോധന സംവിധാനം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.

ഇതിനു വിഭിന്നമായി ഈ സംവിധാനം തന്നെ തളര്‍ത്തുന്ന നടപടി അഴിമതിക്ക് വഴിവെട്ടാന്‍ സഹായകമാകുമെന്ന് അക്വ (അസോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അഥോറിറ്റി ഓഫീസേഴ്‌സ്) ആരോപിച്ചു. റീജണൽ തലത്തിലേക്കെങ്കിലും വിജിലന്‍സ് സംവിധാനം വിപുലപ്പെടുത്തുകയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അഥോറിറ്റിക്കു തനതായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കുകയും വേണമെന്നു സംഘടന നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.