ലക്ഷങ്ങൾ മുടക്കി; ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളം
Friday, August 1, 2025 11:21 PM IST
അമ്പലപ്പുഴ: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മെഡിക്കല്‍ ഓഫീസറുടെ ക്വാര്‍ട്ടേഴ്‌സ് നാടോടികളുടെയും തെരുവുനായ്ക്കളുടെയും താവളം. കെട്ടിടം ഉപയോഗിക്കാനോ പരിപാലിക്കാനോ ശ്രമിക്കാതെ ആരോഗ്യ വകുപ്പ്. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററിനു കീഴില്‍ ആശുപത്രിക്കു തൊട്ടടുത്തായി പ്രവര്‍ത്തിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടമാണ് ഇപ്പോള്‍ അനാഥമായിക്കിടക്കുന്നത്.

ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ക്കായി വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച ഈ കെട്ടിടത്തില്‍ രോഗികളെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചിരുന്നു. കൂടുതല്‍ സൗകര്യത്തിനായി കെട്ടിടത്തിനു മുകളില്‍ ട്രെസ് വര്‍ക്ക് ചെയ്തു പുതിയ നിലയും നിര്‍മിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കുറെ മാസങ്ങളായി ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തനരഹിതമാണ്.

സാമൂഹ്യവിരുദ്ധർ
കൈയടക്കി

ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി ക്വാര്‍ട്ടേഴ്‌സിന്‍റെ ചുറ്റുമതില്‍ പൊളിച്ചെങ്കിലും പിന്നീട് പുനര്‍നിര്‍മിച്ചില്ല. ഇതോടെ കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും നാടോടികളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും താവളമായി മാറി. മുകളിലത്തെ നില മുഴുവന്‍ നാടോടികളുടെ കൈകളിലാണ്.

ഇവിടെ രാത്രികാലങ്ങളില്‍ മദ്യപാനവും സാമൂഹ്യവിരുദ്ധ ഇടപാടുകളും പതിവാണെന്നു നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ ക്ഷേത്രത്തിലേക്കു പോകുന്ന സ്ത്രീകളെ ഇവര്‍ ശല്യപ്പെടുത്താറുണ്ടെന്നും പരാതിയുണ്ട്. ആശുപത്രിയുടെ തൊട്ടടുത്തായുള്ള ഈ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായിട്ടും ആരോഗ്യ വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍റെ തൊട്ടടുത്തായാണ് ഈ കെട്ടിടം പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍, പോലീസും ഇവിടേക്കു രാത്രികാലങ്ങളില്‍ തിരിഞ്ഞു നോക്കാറില്ല. അധികൃതരുടെ അനാസ്ഥമൂലം ദേശീയ പാതയോരത്ത് അനാഥമായിക്കിടക്കുകയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം. ഇതിനെതിരേ കാവില്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി വി. ഉത്തമന്‍ പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കി.