മഴക്കാല ഡ്രൈവിംഗ് സൂക്ഷിക്കണം
Thursday, June 5, 2025 4:51 AM IST
കൊച്ചി: മഴ ശക്തമായതിന് പിന്നാലെ ജില്ലയില്‍ റോഡ് അപകടങ്ങളും വര്‍ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞത്. പല സ്ഥലത്തും വൈദ്യുത പോസ്റ്റിലൂടെ വലിച്ചിരിക്കുന്ന കേബിളുകള്‍ പൊട്ടിവീഴുന്നത് അപകടക്കെണിയാകുന്നു. തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ ഇടറോഡുകളിലടക്കം പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.

അതിനാൽ വാഹനയാത്രികര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പും മുന്നറിയിപ്പ് നല്‍കുന്നു. കാറ്റില്‍ മരത്തിന്‍റെ ചില്ല ഒടിഞ്ഞ് വാഹനത്തിന് മുകളില്‍ വീഴുന്നത് പതിവായതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്.

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് ഭൂരിഭാഗം അപകടങ്ങളിലും വില്ലന്‍. അപകടങ്ങളില്‍ അകപ്പെടുന്നവയില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. അപകടത്തിനു കാരണമാകുന്നത് വലിയ വാഹനങ്ങളും. അതിനിടെ മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കും ജില്ലയില്‍ കുറവില്ല. റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.

നിരത്തില്‍ പൊലിഞ്ഞത് 113 ജീവൻ‍

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റോഡ് അപകടങ്ങളെത്തുടര്‍ന്ന് 113 പേർക്ക് ജീവന്‍ നഷ്ടപ്പെട്ടു. പലയിടങ്ങളിലായി 1,992 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2001 പേര്‍ക്ക് പരിക്കേറ്റു. ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമായത് ഡ്രൈവർമാ ടെ അശ്രദ്ധയാണ്. എറണറാകുളം സിറ്റി പരിധിയിലായിരുന്നു ഭൂരിഭാഗം അപടങ്ങളും.

എഐ കാമറകളടക്കം ഗതാഗതനിയമ ലംഘനം തടയാനായി സ്ഥാപിച്ചിട്ടും അപകടങ്ങള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും കുറവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിച്ചത് മൂലം വാഹനം അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായവരുമുണ്ട്. അപകടങ്ങള്‍ക്ക് മഴയും കാരണമായ സംഭവങ്ങളുമുണ്ട്.