x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുവപ്പിൽ കുളിച്ച് വിപണി


Published: March 19, 2026 11:01 PM IST | Updated: March 19, 2026 11:01 PM IST

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾക്ക് ഇന്നലെ കനത്ത നഷ്ടം. പ്രധാന സൂചികകൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് ഏകദേശം 2500 പോയിന്‍റിനടുത്തും നിഫ്റ്റി 50 സൂചിക 23000 എന്ന നിലവാരത്തിന് തൊട്ടു മുകളിലുമാണ് ക്ലോസ് ചെയ്തത്.

ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും യുഎസ് ഫെഡറൽ റിസർവ് സ്വീകരിച്ച കടുത്ത നിലപാടുകളുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി തുടർന്നിരുന്ന മുന്നേറ്റത്തിനാണ് വിരാമമായത്.

സെൻസെക്സ് 2497 പോയിന്‍റ് (3.26%) താഴ്ന്ന് 74,207ലെത്തി. ഇന്നലെ വ്യാപാരത്തിനിടെ സെൻസെക്സ് 2753 പോയിന്‍റ് താഴ്ന്ന് 73,951ലെത്തിയതാണ്. നിഫ്റ്റി 776 പോയിന്‍റ് (3.26%) നഷ്ടത്തിൽ 23,002ലും വ്യാപാരം പൂർത്തിയാക്കി. 2024 ജൂണിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സൂചികകളിലുണ്ടായത്.

► നിക്ഷേപകരുടെ നഷ്ടം 11 ലക്ഷം കോടിക്കു മുകളിൽ

ഓഹരിവിപണിയിലുണ്ടായ വൻ ഇടിവിനെത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ മൊത്തം വിപണി മൂല്യത്തിൽ 11.5 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ഇതോടെ മൊത്തം വിപണിമൂല്യം 427 ലക്ഷം കോടി രൂപയ്ക്കു താഴെയായി.

ബിഎസ്ഇയിൽ ഇന്നലെ മൊത്തം 4,404 ഓഹരികളാണ് വ്യാപാരം ചെയ്തത്. ഇതിൽ 1,065 എണ്ണമാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. 3,180 ഓഹരികളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. 161 ഓഹരികളുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. ഇന്നലെത്തെ വ്യാപാരത്തിനിടെ 368 ഓഹരികളുടെ വില 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലയിലേക്ക് പതിച്ചു.

ബിഎസ്ഇ സെൻസെക്സിലെ 30 ഓഹരികളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്.എറ്റേണൽ, എച്ച്ഡിഎഫ്സി ഓഹരികൾ അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നീ ഓഹരികളിൽ നാലു മുതൽ അഞ്ചു ശതമാനം വരെ കുറവുണ്ടായി.
വിപണിയിലെ ചാഞ്ചാട്ടത്തിന്‍റെ അളവുകോലായ ഇന്ത്യ വിക്സ് കുതിച്ചുയർന്ന് 22 നിലവാരത്തിലേക്ക് എത്തിച്ചേർന്നു.

► മേഖലാ സൂചികകൾ ചുവപ്പണിഞ്ഞു

നിഫ്റ്റിയിലെ 16 പ്രധാന മേഖലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഫിനാൻഷൽ, ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിലാണ് ഇടിഞ്ഞത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വൻ വില്പനയാണുണ്ടായത്.

വിശാല വിപണിയിലും കനത്ത വില്പന സമ്മർദമാണുണ്ടായത്. നിഫ്റ്റി സ്മോൾകാപ് 100, മിഡ്കാപ് 100 സൂചികകൾ യഥാക്രമം 2.94 ശതമാനവും 3.19 ശതമാനവും ഇടിഞ്ഞു.

 ► ഇടിവിനുള്ള കാരണങ്ങൾ

ക്രൂഡോയിൽ വിലയിലെ വർധന: ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിനുമുകളിൽ ഉയർന്നത് വിപണിയെ സ്വാധീനിച്ചു.

  • ഖത്തറിന്‍റെ സർക്കാർ ഉടമസ്ഥതയിലുള്ള വന്പൻ എൽഎൻജി സംസ്കരണ കേന്ദ്രത്തിനു നേരേ ഇറാൻ നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഇന്നലെ പുലർച്ചെയുണ്ടായ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് യുഎഇ ഗ്യാസ് പ്ലാന്‍റുകൾ അടച്ചുപൂട്ടി. പശ്ചിമേഷ്യയിലെ പെട്രോളിയം സന്പന്ന മേഖല അശാന്തമായി തുടരുന്നതും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിശ്ചലമായതും വിപണിയിലെ ആഘാതം വർധിപ്പിച്ചു.
  • ഫെഡിന്‍റെ പണപ്പെരുപ്പ ആശങ്ക: കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ യുഎസിന്‍റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. കൂടാതെ പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെയും ക്രൂഡോയിൽ വിലക്കയറ്റത്തിന്‍റെയും പശ്ചാത്തലത്തിൽ പണപ്പെരുപ്പം ഉയരാമെന്ന ആശങ്കയും പങ്കുവച്ചു.
  • എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിലെ തകർച്ച: പാർട്ട്-ടൈം ചെയർമാൻ അതനു ചക്രവർത്തി ബാങ്കിൽനിന്നും അപ്രതീക്ഷിതമായി രാജിവച്ചതോടെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ കനത്ത തിരിച്ചടിയുണ്ടായി. രാജിയെത്തുടർന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ എട്ടു ശതമാനത്തിലധികം ഇടിഞ്ഞത് ബാങ്കിംഗ് മേഖലയൊന്നാകെ ബാധിച്ചു. ഇന്നലത്തെ വ്യാപാരത്തിനൊടുവിൽ 5 % തിരിച്ചടി നേരിട്ട് 800 രൂപ നിലവാരത്തിലാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ക്ലോസിംഗ് കുറിച്ചത്.
  • ആഗോള വിപണികളിലും ഇടിവ്: യുഎസിൽ ഉയർന്ന പണപ്പെരുപ്പ സാധ്യതാ പ്രവചനങ്ങളും പലിശ നിരക്ക് കുറയ്ക്കില്ലെന്ന് ഫെഡ് റിസർവിന്‍റെ തീരുമാനവും ആഗോള വിപണിയെ മുഴുവൻ ബാധിച്ചു.
  • വിദേശ നിക്ഷേപകരുടെ കനത്ത വിൽപ്പന സമ്മർദം: തുടർച്ചയായ 14-ാം വ്യാപാര ദിനത്തിലും വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരികൾ വിറ്റൊഴിവാക്കി.

Tags : Share Market NSE BSE Nifty Sensex

Recent News

Corehub Up