പ്രശസ്ത ഗായകനും ആസാം സ്വദേശിയുമായ സുബീൻ ഗാർഗിന് (52) സിംഗപ്പൂരിൽ ദാരുണാന്ത്യം. സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തിലാണ് ഗായകന് അന്ത്യം സംഭവിച്ചത്. ഉടൻ തന്നെ സിപിആർ നൽകി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നു ദിവസം നീളുന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനാണു ഗാർഗ് സിംഗപ്പൂരിൽ എത്തിയത്. മൂന്നു പതിറ്റാണ്ടുകാലം നീണ്ട സംഗീതജീവിതത്തിൽ നാൽപ്പതിലേറെ ഭാഷകളിൽ സുബീൻ ഗാനാലാപനം നടത്തിയിട്ടുണ്ട്.

ഗാംഗ്സ്റ്ററിലെ "യാ അലി’എന്ന ഗാനമാണ് സുബീനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ ഗാനത്തിന് 2006ൽ മികച്ച പിന്നണി ഗായകനുള്ള ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡ്സ് (ജിഐഎഫ്എ) ലഭിച്ചു. രാഷ്‌ട്രീയ, സാമൂഹിക വിഷയങ്ങളിൽ തന്‍റെ അഭിപ്രായം തുറന്നുപറയാൻ സുബീൻ ഒരിക്കലും മടികാണിച്ചിട്ടില്ല.

പൗരത്വനിയമ ഭേദഗതിക്കെതിരേ (സിഎഎ) നടന്ന പ്രക്ഷോഭത്തിന്‍റെ മുൻനിരയിൽ ഇദ്ദേഹം ഉണ്ടായിരുന്നു. 1972 നവംബർ 18ന് മേഘാലയയിലാണു സുബീൻ ജനിച്ചത്. 1992ൽ ആസാമീസ് ആൽബം "അനാമിക’യിലൂടെ അരങ്ങേറ്റം കുറിച്ചു.

സംഗീത സംവിധായൻ, നടൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. 38 ആസാമീസ് സിനിമകൾക്കും നാലു ബംഗാളി സിനിമകൾക്കും മൂന്നു ഹിന്ദി സിനിമകൾക്കും സംഗീതസംവിധാനം നിർവഹിച്ചു.