x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോക്‌സോ കേസിലെ പ്രതിക്ക് 22 വര്‍ഷം കഠിനതടവും പിഴയും


Published: December 11, 2025 10:28 PM IST | Updated: December 11, 2025 10:28 PM IST

വണ്ടന്‍മേട്: പോക്‌സോ കേസിലെ പ്രതിക്ക് 22 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. മാലികരയില്‍ കീഴ്മാലി ഭാഗത്ത് മണിയെയാണ് (56) കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. 2023 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയുടെ വായില്‍ ടേപ്പ് ഒട്ടിച്ച് മുഖത്ത് സ്‌പ്രേ അടിച്ചു വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

22 വര്‍ഷത്തെ കഠിനതടവിനു പുറമേ 45,000 രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവ് അനുഭവിക്കണം. 2024-ല്‍ വണ്ടന്‍മേട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. പോലീസ് ഇന്‍സ്‌പെക്ടര്‍ ഷൈന്‍കുമാറാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags : POCSO case nattuvisesham local news

Recent News

Corehub Up