ചെറുതോണി : ഒന്പതു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് അഞ്ചു വർഷം കഠിന തടവും 30,000 രൂപ പിഴയും. ഇടുക്കി അതിവേഗ ( പോക്സോ ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവാണ് ഇടുക്കി ഗാന്ധിനഗർ കോളനി നിവാസി ഗിരീഷിനെ ശിക്ഷിച്ചത്.
2024 ഓണാവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന പെൺകുട്ടി അവധിക്കു വീട്ടിൽ വന്നപ്പോൾ പ്രതിയുടെ മകളുടെ കൂടെ കളിക്കാൻ ഇയാളുടെ വീട്ടിൽ ചെന്നസമയമാണ് അതിക്രമം ഉണ്ടായത്. കേസിന്റെ വിചാരണവേളയിൽ പ്രതിയുടെ ഭാര്യയും മകളും പ്രതിക്കെതിരേ മൊഴി നൽകിയതും കേസിൽ നിർണായകമായി.
പിഴ ഒടുക്കാത്ത പക്ഷം പ്രതി ആറു മാസം അധിക തടവ് അനുഭവിക്കണം. പെൺകുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടു കോടതി നിർദേശിച്ചു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ ഹാജരായി.
Tags : POCSO case nattuvisesham local newes