x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രുചിയുടെയും സ്നേഹത്തിന്‍റെയും ഇടമായി എയ്ഞ്ചൽസ് വില്ലേജിലെ വിനീതിന്‍റെ തട്ടുകട

വെബ് ഡെസ്ക്
Published: September 13, 2026 01:21 AM IST | Updated: September 13, 2026 01:21 AM IST

എയ്ഞ്ചൽസ് വില്ലേജിലെ വിവിധ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ വിനീതിന്‍റെ തട്ടുകടയ്ക്കരികെ.

കാഞ്ഞിരപ്പള്ളി: ഒരു വർഷം കൊണ്ട് രുചിയുടെയും സ്നേഹത്തിന്‍റെയും ഇടമായി മാറിയിരിക്കുകയാണ് പൊൻകുന്നം ചെങ്കൽ എയ്ഞ്ചൽസ് വില്ലേജിലെ വിനീതിന്‍റെ തട്ടുകട. ഡയറക്‌ടർ ഫാ. റോയി മാത്യു വടക്കേലിന്‍റെ നേതൃത്വത്തിൽ ഒരു ചെറിയ തട്ടുകടയായി തുടങ്ങിയ സംരംഭം നാടൻ രുചിയുടെ മണമുള്ള വിഭവങ്ങളും നിറഞ്ഞ പുഞ്ചിരിയോടെയുള്ള സ്വീകരണവും കൊണ്ട് ഒരുപാട് പേരുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് ഇപ്പോൾ.

എയ്ഞ്ചൽസ് വില്ലേജിലെ അന്തേവാസിയായ വിനീതിന്‍റെ പേരിലാണ് കട ആരംഭിച്ചത്. പൊറോട്ട, ദോശ, ഓംലെറ്റ്, കപ്പ ബിരിയാണി, പാൽ കപ്പ, പാൽ പൊറോട്ട, കൊത്തു പൊറോട്ട, കിഴി പൊറോട്ട, പുട്ടു ബിരിയാണി, ജ്യൂസുകൾ, ഷെയ്ക്കുകൾ തുടങ്ങിയവയെല്ലാമുണ്ട് ഇവിടെ.

ബുദ്ധിപരമായ പരിമിതിയുള്ളവർക്ക് പഠനം, നൈപുണ്യ വികസനം, പുനരധിവാസം എന്നിവയിലുടെ ഒരു സമഗ്ര വികസനത്തിനുള്ള പദ്ധതി എന്ന നിലയിലാണ് എയ്ഞ്ചൽസ് വില്ലേജ് പ്രവർത്തിക്കുന്നത്. പതിനഞ്ചോളം വ്യത്യസ്ത പദ്ധതികളാണ് നിലവിൽ ഇവർക്കുവേണ്ടിയുള്ളത്. ഓരോരുത്തരുടെയും കഴിവുകൾ കണ്ടെത്തി അനുയോജ്യമായ പരിശീലനം നൽകി തൊഴിൽ ചെയ്ത് വരുമാനം സമ്പാദിച്ച് അന്തസോടും അഭിമാനത്തോടും കൂടി ജീവിക്കുവാൻ ഇവരെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.

തട്ടുകടയോടൊപ്പം 20 റൈഡുകൾ ഉൾപ്പെടുന്ന പാർക്കും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ വിദ്യാർഥികൾക്കായുള്ള സെൻസറി പാർക്ക് വിപുലീകരിച്ച് പൊതു ജനങ്ങൾക്കായി തുറന്ന് നൽകുകയായിരുന്നു.

സെൻസറിംഗ് ഗുഹ, സെൻസിംഗ് നടപ്പാത, സാൻഡ് പ്ലേ, എയ്ഞ്ചൽസ് ഫൗണ്ടൻ, നോർത്തിന്ത്യൻ ഫോട്ടോ ഷൂട്ട് മന്ദിർ, മൾട്ടി പ്ലേ സ്റ്റേഷൻ, റോക്ക് ക്ലൈംബിംഗ് എന്നിവയടക്കമുള്ളവയാണ് ചെറിയ കുട്ടികൾക്കായി പാർക്കിൽ ഒരുക്കിയിട്ടുള്ളത്.

എയ്ഞ്ചൽസ് വില്ലേജിലെ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനായുള്ള തൊഴിൽ സംരംഭങ്ങളുടെ ഭാഗമായി എയ്ഞ്ചൽസ് ഷോപ്പ് എന്ന പേരിൽ കാഞ്ഞിരപ്പള്ളി പുളിമാവിലും പൊൻകുന്നം 19ാം മൈലിലും ഓരോ കടകൾആരംഭിച്ചിരുന്നു. 979ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്പെഷൽ സ്കൂളായ ആശാനിലയത്തിന്‍റെ ഭാഗമായാണ് 2021ൽ എയ്ഞ്ചൽസ് വില്ലേജ് ആരംഭിച്ചത്.

Tags : NattuVishesham DistrictNews

Recent News

Corehub Up