ഹോർട്ടികോർപ് മുഖേന നടപ്പാക്കുന്ന മൊബൈൽ സവാള വിൽപന യൂണിറ്റ് വണ്ടൂരിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. അജ്മൽ ഫ്ളാഗ്
വണ്ടൂർ: പൊതുവിപണിയിൽ 65 രൂപയുള്ള സവാള, 35 രൂപയ്ക്ക് വിൽപന നടത്താൻ സർക്കാർ. ഹോർട്ടികോർപ് വഴി നടപ്പാക്കുന്ന മൊബൈൽ സവാള വിൽപന യൂണിറ്റ് വണ്ടൂരിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. അജ്മൽ ഫ്ളാഗ് ഓഫ് ചെയ്തു.
നാഷണൽ കോ-ഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വഴി സംഭരിച്ച സവാളയാണ് ഹോർട്ടികോർപ് വിപണിയിലെത്തിക്കുന്നത്. നിലവിൽ കിലോയ്ക്ക് 65 രൂപയാണ് സവാളയ്ക്ക് പൊതുവിപണിയിലെ വില. ഒരാൾക്ക് ഒരു കിലോയാണ് കവറിലാക്കി വിൽപന നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദീൻ ആദ്യ വിൽപന നിർവഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സവാള എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൊബൈൽ യൂണിറ്റ് വഴി വിൽപന നടത്തും.