മഞ്ചേരി: കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന ശിശു വികസന വകുപ്പും ആംസ്റ്റർ മിംസ് മദർ ഹോസ്പിറ്റലും സംയുക്തമായി ബോധവത്കരണ ക്യാന്പുകൾ സംഘടിപ്പിച്ചു.
ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിംഗ് ഓഫീസർ സി.വി. റോബിൻ ഉദ്ഘാടനം ചെയ്തു. അരീക്കോട്, കാവനൂർ പഞ്ചായത്തുകളിലെ അങ്കണവാടികൾ, മൈസെസ് പബ്ലിക് സ്കൂൾ എന്നിവടങ്ങളിലായിരുന്നു ക്ലാസുകൾ. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കുന്ന രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ എന്നിവരെ ബോധവത്കരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള പരിചരണം, പ്രാഥമിക ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്പോൾ നൽകേണ്ട പിന്തുണ, കുട്ടികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മുതിർന്നവർ അവലംബിക്കേണ്ട ശാസ്ത്രീയ രീതികൾ എന്നിവയെക്കുറിച്ച് വിവിധ സെഷനുകൾ നടന്നു.
അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ വിദഗ്ധ പീഡിയാട്രിക് സൈക്കോളജിസ്റ്റ് പി. ശ്രീനില നേതൃത്വം നൽകി. സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ, ഐസിഡിഎസ് ജീവനക്കാർ, അങ്കണവാടി അധ്യാപകർ, ഹെൽപ്പർമാർ എന്നിവർക്കായി പ്രത്യേക പരിശീലനവും ഒരുക്കിയിരുന്നു.
Tags : nattu vishesham Awareness camps