x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോൺ മത്യാസിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ് സാധ്യമായ എല്ലാ സഹായവും നൽകും

വെബ് ഡെസ്ക്
Published: August 8, 2026 01:42 AM IST | Updated: August 8, 2026 01:42 AM IST

ജോൺ മത്യാസിന്‍റെ കുടുംബത്തെ മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചപ്പോൾ.

പൂവാർ: മീൻപിടുത്തത്തിനിടെ കടലിൽ കാണാതായ ജോൺ മത്യാസിന്‍റെ മക്കൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. പിതാവിനെ കണ്ടെത്താൻ സാധ്യമായ എല്ലാ സഹായവും ചെയ്യും. മുഖ്യമന്ത്രിയുടെ ഉറപ്പിന് പിന്തുണയുമായി മന്ത്രി ഷിബു ബേബി ജോണും രാത്രി എട്ടോടെ പുല്ലുവിളയിൽ എത്തിയതോടെ വീട്ടുകാരുടെ ആത്മവിശ്വാസവും വർധിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കുടുംബത്തിന് ആശ്വാസവാക്കു പകർന്നുള്ള മുഖ്യമന്ത്രിയുടെ ഫോൺ കോൾ എത്തിയത്.

ജോണിനെ കണ്ടെത്തുന്നതിനുള്ള പിന്തുണ നേരിട്ടെത്തി അറിയിക്കാൻ നേരത്തെ തീരുമാനമുണ്ടായിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാൽ തീരുമാനം മാറ്റുകയായിരുന്നു. സർക്കാരിന്‍റെ പിന്തുണയും സഹായവും നേരിൽ കണ്ട് ഉറപ്പുനൽകുകയും ആശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയത്. തെരച്ചിൽ നടപടികൾ കൂടുതൽ ഊർജിതമാക്കാൻ കോസ്റ്റ് ഗാർഡിനും തീരദേശ പൊലീസിനും മന്ത്രി അടിയന്തര നിർദേശം നൽകി.

ആവശ്യമെങ്കിൽ ഉൾക്കടൽ പരിശോധനക്കുപരി തമിഴ് നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം ഉൾപ്പെടെയുള്ള മേഖലകളിലും തിരച്ചിൽ വ്യാപിപ്പിക്കണമെന്നും മന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരച്ചിൽ സംവിധാനങ്ങൾക്കുപരി നേവിയുടെ ഹെലികോപ്റ്റർ, ഡോണിയർ വിമാനം എന്നിവയുടെ ആകാശനിരിക്ഷണം ശക്തമാക്കും. ഇതിനുപരി ഇന്ന് മുതൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിനും അധികൃതർ തുടക്കം കുറിക്കും. കഴിഞ്ഞമാസം 31ന് ഉച്ചയോടെ മറ്റ് നാല് തൊഴിലാളികൾക്കൊപ്പം തീരത്ത് നിന്ന് 18 കിലോമീറ്ററോളം ഉൾക്കടലിൽ നിന്ന് മീൻ പിടിക്കുന്നതിനിടയിലാണ് ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് വള്ളം മറിഞ്ഞ് ജോണിനെകാണാതായത്.

ഒപ്പമുണ്ടായിരുന്നവരെ മറ്റ് ബോട്ടിലെ തൊഴിലാളികൾ രക്ഷിക്കുന്നതിനിടയിൽ ജോൺ മത്യാസിനെ കടലിൽ കാണാതായി. മറൈയൻ എൻഫോഴ്‌സ്മെന്‍റും കോസ്റ്റ് ഗാർഡ് പട്രോളിംഗ് ബോട്ടുകളും അന്ന് മുതൽ നടത്തുന്ന തെരച്ചിലിലും ജോണിനെ കണ്ടെത്താനായില്ല. തുടർന്ന് പ്രതിഷേധം കനക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പും ആശ്വാസ വാക്കുകളുമായുള്ള മന്ത്രിയുടെ നേരിട്ടുള്ള വരവുമുണ്ടായത്. തെരച്ചിലിന് ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം കൂടുതൽ വിപുലമായി തേടുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടർക്കും മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. എംഎൽഎ എം വിൻസൻ്റ്, ജില്ലാ പഞ്ചായത്ത് മെബർ ഫ്രീഡാസൈമൺ, കരുംകുളം പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്‌പം വിൻസന്‍റ് എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Tags : Local News Nattuvishesham Chief Minister John Mathias' family possible assistance

Recent News

Corehub Up