നീലേശ്വരം: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നീലേശ്വരത്തെ വയോധികനായ ഡോക്ടറുടെ 1.10 കോടി രൂപ തട്ടിയെടുത്തതായി പരാതി. 80 കാരനായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഇതു സംബന്ധിച്ച് ഡോക്ടർ നൽകിയ പരാതിയിൽ കാസർഗോഡ് സൈബർ പോലീസ് അന്വേഷണം തുടങ്ങി.
ഡിസംബർ നാലിനും 15 നും ഇടയിലുള്ള ദിവസങ്ങളിൽ മൂന്ന് തവണകളിലായാണ് പണം തട്ടിയെടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. മൂന്നാം തവണയും അക്കൗണ്ടിൽ നിന്ന് പണം പോയതോടെയാണ് തട്ടിപ്പിനിരയായ കാര്യം മനസിലായതെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു.
ഡിജിറ്റൽ അറസ്റ്റ് എന്ന സംവിധാനം തന്നെ ഇല്ലെന്നും സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത് അന്താരാഷ്ട്ര തട്ടിപ്പുസംഘങ്ങൾ പണം തട്ടിയെടുക്കാനായി നടത്തുന്ന വ്യാജ പ്രചാരണമാണ് ഇതെന്നും സൈബർ പോലീസ് പറഞ്ഞു. ബന്ധപ്പെട്ട സംഘങ്ങൾക്ക് ജില്ലയിൽ എജന്റുമാരുള്ളതായും സംശയമുയർന്നിട്ടുണ്ട്. ഇവരാണ് ഇരകളെ തെരഞ്ഞെടുത്ത് അവരുടെ ഫോൺ നമ്പറുകൾ സംഘത്തിന് കൈമാറുന്നതെന്നാണ് സംശ