x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ കരാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസം


Published: August 4, 2026 06:23 AM IST | Updated: August 4, 2026 06:23 AM IST

പാരിപ്പള്ളി: ഗവ. മെഡിക്കല്‍ കോളജില്‍ കരാര്‍ ജീവനക്കാര്‍ക്ക് മൂന്നുമാസമായി ശമ്പളം കിട്ടുന്നില്ല. ഓപ്പറേഷന്‍ ആന്‍ഡ് മെയിന്‍റനന്‍സ് വിഭാഗം കരാര്‍ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്. ഇതിനെതിരേ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സമരത്തിനു ഒരുങ്ങുകയാണ് തൊഴിലാളികള്‍.

ഓപ്പറേഷന്‍ ആന്‍ഡ് മെയിന്‍റനന്‍സ് വിഭാഗത്തില്‍ 60 ജീവനക്കാരാണുള്ളത്. സബ് സ്റ്റേഷനുകള്‍, എസി, ഫയര്‍ ആന്‍ഡ്് സേഫ്റ്റി, സിസിടിവി, കംപ്യൂട്ടര്‍, ഓക്‌സിജന്‍ പ്ലാന്‍റ്, ശുദ്ധജല വിതരണം, മലിനജല സംസ്‌കരണം തുടങ്ങിയവയിലെ ജീവനക്കാരാണ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്‍റനന്‍സ് വിഭാഗത്തിലുള്ളത്.

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സസ് ലിമിറ്റഡ് കരാര്‍ എടുത്തശേഷം തിരുവനന്തപുരത്തെ ഒരു ഏജന്‍സി മുഖേനയാണ് ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. 2025 ഡിസംബറിനുശേഷം സര്‍ക്കാരില്‍ നിന്നു വേതനം ലഭിച്ചില്ല. എന്നാല്‍ കരാര്‍ വ്യവസ്ഥ അനുസരിച്ച്, സര്‍ക്കാരില്‍ നിന്ന് വേതനം ലഭിക്കാന്‍ കാലതാമസം വന്നു. എന്നാലും നാലു മാസം വരെ ഏജന്‍സി സ്വന്തം നിലയില്‍ ജീവനക്കാര്‍ക്കു വേതനം നല്‍കണം. ഇതനുസരിച്ചു ഏജന്‍സി സ്വന്തംനിലയില്‍ ശമ്പളം നല്‍കി.

കുടിശിക ഉള്‍പ്പെടെയുള്ള ബില്‍ ലഭിക്കാതെ ശമ്പളം വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് ഏജന്‍സി വ്യക്തമാക്കിയതോടെ മൂന്നു മാസമായി വേതനമില്ലാതെ ജോലി ചെയ്യുകയാണ്. ശമ്പളം മുടങ്ങിയതോടെ തൊഴിലാളികളുടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. മക്കളുടെ സ്‌കൂള്‍ ഫീസ്, വായ്പ തിരിച്ചടവ്, വീട്ടുവാടക തുടങ്ങിയവ മുടങ്ങിയിരിക്കുകയാണെന്നു തൊഴിലാളികള്‍ പറഞ്ഞു.

ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ മന്ത്രിക്കും ആശുപത്രി അധികൃതര്‍ക്കും പ്രശ്‌നത്തിന് പരിഹാരം തേടി ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍, സമരമല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ സത്വര ഇടപെടല്‍ നടത്തണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

 

Tags : nattu vishesham Parippally

Recent News

Corehub Up