x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളപ്പൊക്കം: സർക്കാരിനെ വിമർശിച്ച് വി.എൻ. വാസവൻ

വെബ് ഡെസ്ക്
Published: August 8, 2026 11:50 PM IST | Updated: August 8, 2026 11:50 PM IST

വി.എന്‍. വാസവന്‍

കോട്ടയം: സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയും അശ്രദ്ധയുമാണ് ജില്ലയില്‍ വെള്ളപ്പൊക്കത്തിന്‍റെ ആഘാതം ആഴത്തിലുള്ളതാകാനും മരണം വര്‍ധിക്കാനും കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്‍. വാസവന്‍. ആവശ്യമായ മുന്‍കരുതലുകളോ ഇടപെടലോ സര്‍ക്കാര്‍ നടത്തിയില്ല. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാമായിരുന്നു. വാഹനമെത്താന്‍ പ്രയാസമുള്ള ദുരിതാശ്വാസക്യാമ്പുകളില്‍ ആംബുലന്‍സ് സര്‍വീസ് ഒരുക്കണമായിരുന്നു.

തണ്ണീര്‍മുക്കം ബണ്ടില്‍ പോള അടഞ്ഞുകിടക്കുന്നതിനാല്‍ കിഴക്കുനിന്നു വന്ന വെള്ളം കെട്ടിക്കിടക്കുന്നു. ഈരാറ്റുപേട്ടയില്‍ വ്യാപാരികള്‍ക്ക് കോടിക്കണക്കിനു രൂപയുടെ നാശമാണുണ്ടായത്. പാലായിലും വലിയ നാശനഷ്ടമുണ്ടായി.

ജില്ലയിലാകെ വലിയതോതില്‍ കൃഷിനാശമുണ്ടായി. കച്ചവടക്കാര്‍ക്ക് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണം. ഉരുള്‍പൊട്ടലില്‍ ഭാര്യയെയും മകനെയും വീടും നഷ്ടപ്പെട്ട പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തെ ജോണിയുടെ കുടുംബത്തിന് വീട് വച്ചുനല്‍കണമെന്നും വി.എന്‍. വാസവന്‍ ആ വശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

നീക്കം വിലപ്പോകില്ല: യുഡിഎഫ്

കോട്ടയം: കാലവര്‍ഷക്കെടുതിയിലെ ദുരിതാശ്വാസപ്രവര്‍ത്തനത്തിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള നീക്കം വിലപ്പോകില്ലെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്. കാലവര്‍ഷം ശക്തമായ ദിവസം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ കാര്യക്ഷമമായിട്ടാണു പ്രവര്‍ത്തിച്ചുവരുന്നത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഈരാറ്റുപേട്ടയിലും പരിസരങ്ങളിലും കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത് ജില്ലാ ഭരണകൂടത്തിന്‍റെ കൃത്യമായ ഇടപെടലിലൂടെയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പ് വിട്ട് വീട്ടിലേക്കു മടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.

Tags : Nattuvishesham Local News Floods V.N. Vasavan criticizes

Recent News

Corehub Up