x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെൽകൃഷിയുടെയും മത്സ്യകൃഷിയുടെയും പേരിലുള്ള അഴിമതി അന്വേഷിക്കണമെന്ന്


Published: April 17, 2026 10:32 PM IST | Updated: April 17, 2026 10:32 PM IST

തരിശായി കിടക്കുന്നതുറവുർ പാടശേഖരം.

തുറവൂർ: പാടശേഖരത്തിലെ നെൽകൃഷിയുടെ പേരിലും മത്സ്യകൃഷിയുടെ പേരിലും നടന്നിട്ടുള്ള ലക്ഷങ്ങളുടെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വഷണം നടത്തണമെന്ന് കർഷകർ . നെൽകൃഷി വികസനത്തിനായി നിലകൊള്ളേണ്ട കർഷക സംഘം പൂർണ്ണമായും മത്സ്യകൃഷിക്കു വേണ്ടിയാണ് നിലകൊള്ളുന്നത്.

തുറവുർ പാടശേഖരങ്ങളിലെ നെൽകൃഷിയുടെ വികസനത്തിനു വേണ്ടി നിലകൊള്ളേണ്ട കർഷകസംഘം മത്സ്യകൃഷിയുടെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാന്നെന്ന് കർഷകർ പറയുന്നു .

തുറവൂർ പാടശേഖരത്ത് നൽകൃഷി ഏറെക്കുറെ നിലച്ചിരിക്കുകയാണ്. ഇത്തവണ ചില പാടശേഖരങ്ങളിൽ കൃഷിഭവനിൽ നിന്ന് വിത്ത് നെല്ല് വാങ്ങി വിതച്ചെങ്കിലും ഫലപ്രാപ്തിയിൽ എത്തിയില്ല . കഴിഞ്ഞ പത്തു വർഷത്തിലധികമായി സർക്കാരിന്‍റെ സബ്സീഡി തട്ടിയെടുക്കുവാനുള്ള തട്ടിപ്പല്ലാതെ യഥാർഥത്തിൽ ഒരു പാടശേഖരങ്ങളിലും നെൽകൃഷി നടക്കുന്നില്ല. നിലവിൽ ഒട്ടുമിക്ക പാടശേഖരങ്ങളിലും മത്സൃ കൃഷിയാണ് നടത്തുന്നത്.

ലക്ഷക്കണക്കിന് രൂപയ്ക്കാണ് തുറവൂർ പാടശേഖരം ഓരോ വർഷവും മത്സ്യകൃഷിക്കായി ലേലത്തിനു പോകുന്നത്.

എന്നാൽ പാടശേഖര ഉടമകൾക്ക് നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. മത്സ്യകൃഷിയുടെ നഷ്ടം പറഞ്ഞ് കർഷക സംഘ ഭാരവാഹികളും മത്സ്യ മാഫിയായും ഈ തുക മുഴുവൻ തട്ടിയെടുക്കുകയാണെന്നും കർഷകർ പറയുന്നു. വർഷങ്ങളായി ചില രാഷ്ട്രീയനേതാക്കളുടെ നിയന്ത്രണത്തിലാണ് തുറവുർ കർഷക സംഘം പ്രവർത്തിക്കുന്നത്. എല്ലാ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും ഈ സംഘ ഭരണത്തിൽ ഉണ്ടെങ്കിലും അഴിമതിയുടെ കാര്യത്തിൽ കൂട്ടുകച്ചവടമാണ് നടക്കുന്നത്.

തുറവുർ പാടശേഖരങ്ങളിലേയും കർഷക സംഘത്തിന്‍റെയും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിജിലൻസ് അന്വഷണം നടത്തണമെന്ന് തുറവൂർ കൃഷിഭവനിലെ ഉപദശക സമതി തീരുമാനിച്ചിട്ടും പിന്നിട് യാതൊരു വിധ നടപടിയും ഉണ്ടായില്ല.

തുറവുർ പാടശേരത്തിലെ ഫണ്ട് വിനിയോഗവും ,തുറവൂർ കർഷക സംഘത്തിന്റെ പ്രവർത്തനങ്ങളേക്കുറിച്ചും അന്വഷണമാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കർഷകർ.

Tags : Corruption nattuvishesham local news

Recent News

Corehub Up