x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓയിൽപാം ഉൾപ്പെടെ കൃഷികൾക്കു ധനസഹായം: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്ക്
Published: September 18, 2026 05:01 AM IST | Updated: September 18, 2026 05:01 AM IST

പ്രതീകാത്മക ചിത്രം

വടക്കഞ്ചേരി: സബ്സിഡിയോടുകൂടി ഓയിൽപാം ഉൾപ്പെടെയുള്ള കൃഷികൾക്കായി കിഴക്കഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു.

60 സെന്‍റിലുള്ള ഓയിൽപാം കൃഷിക്ക് നടീൽ വസ്തുവിന് 20,000 രൂപ, പരിപാലന ചെലവായി 5250 രൂപ, ഇടവിള കൃഷിക്കായി 5250രൂപ, ബോർവെല്ലിന് 50,000 രൂപ എന്നിങ്ങനെ നൽകും. മാനദണ്ഡങ്ങളോടുകൂടി സംഭരണവും നടത്തും.

ജില്ലാതലത്തിലാണ് പരിശീലനം നൽകുക. താത്പര്യമുള്ളവർ കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണം. കൃഷിയിടം മെച്ചപ്പെടുത്തുവാനുള്ള ഫാംപ്ലാൻ പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു. വീടും മറ്റു കെട്ടിടങ്ങളും നിൽക്കുന്ന സ്ഥലം ഒഴികെ 30 സെന്‍റ് സ്ഥലവിസ്തൃതിയുള്ള കൃഷിയിട യൂണിറ്റുകളായിരിക്കണം.

സംയോജിതകൃഷി സമ്പ്രദായിക മാതൃകകളോടൊപ്പം നാളികേരം, സുഗന്ധവിളകൾ, പഴം- പച്ചക്കറി തുടങ്ങിയ വിളസമ്പ്രദായങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മാതൃകാ കൃഷിയിടങ്ങളാണ് പരിഗണിക്കുക.

താത്പര്യമുള്ളവർ കൃഷിഭവനിൽ അപേക്ഷ നൽകണം. 2026-27ൽ നികുതി അടച്ചതിന്‍റെ പകർപ്പ്,ആധാർ കാർഡിന്‍റെ കോപ്പി, ബാങ്ക് പാസ്ബുക്ക് എന്നിവ നൽകണം. കുറഞ്ഞത് 10 സെന്‍റെങ്കിലും സ്ഥലം വേണം. എൻഎഫ്എസ്എൻഎം പദ്ധതിയിൽ ചാമ, റാഗി എന്നീ മില്ലറ്റുകൾ കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർക്കും അപേക്ഷ നൽകാം.

വിത്തും ജീവാണുവളം, മൈക്രോ ന്യൂട്രിയന്‍റ് എന്നിവ നൽകും. കൂൺകൃഷിക്കും അപേക്ഷ ക്ഷണിച്ചു. 100 ബെഡിന് 29,000 മൊത്തം ചെലവ് കണക്കാക്കി 11,250 രൂപ സബ്സിഡി നൽകും. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.

Tags : District News Nattuvishesham Financial assistance

Recent News

Corehub Up