പത്തനംതിട്ട: വടശേരിക്കര, തെങ്ങുംമല, ഈറോലിക്കൽ വാസുദേവ കുറുപ്പിനെ (77) കിണറ്റിൽ നിന്നും അഗ്നിശമനസേന രക്ഷപ്പെടുത്തി. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ 33 അടി താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ കാൽതെറ്റി വീഴുകയായിരുന്നു. ഇന്നലെ പുലർച്ചെ 4.30നാണ് സംഭവം.
നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനേ തുടർന്ന് ഫയർഫോഴ്സിൽ അറിയിച്ചു. പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി ഇടിഞ്ഞുവീഴാറായ കുടിവെള്ളത്തിന് ഉപയോഗിക്കാത്ത ജീർണിച്ച വസ്തുക്കളുള്ള അപകടകരമായ കിണറ്റിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രേമചന്ദ്രൻ നായർ റോപ്പിന്റെയും റസ്ക്യൂ നെറ്റിന്റെയും സഹായത്താൽ അതി സാഹസികമായി മറ്റ് സേനാംഗങ്ങളുടെ സഹായത്താൽ ഇറങ്ങി വാസുദേവ കുറുപ്പിനെ കരയിൽ എത്തിച്ചു.
സജ്ജമാക്കിയ ആംബുലൻസിൽ കിണറ്റിൽ വീണ ആളിനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് അയിച്ചു.ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ശ്യാംജി, ഉണ്ണികൃഷ്ണൻ, അനുരാജ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രമാകാന്ത് ഹോം ഗാർഡ് മാരായ അജയകുമാർ,പ്രസന്നൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Tags : local nattuvishesham Firefighters