x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫുട്ബോൾ ആരാധകർ ജാഗ്രതൈ, ആവേശം കൂടിയാൽ പിടിവീഴും


Published: June 25, 2026 01:24 AM IST | Updated: June 25, 2026 01:24 AM IST

വടക്കഞ്ചേരി: ആവേശംമൂത്ത് നിയമലംഘനങ്ങളുണ്ടായാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ. വഴിയോരങ്ങളിലും മറ്റും ഫുട്ബോൾ ആരാധകർ ബോർഡുകൾ സ്ഥാപിക്കുമ്പോൾ സിഗരറ്റ്, ചുരുട്ട് തുടങ്ങിയ പുകയില ഉത്പന്നങ്ങൾ കടിച്ചുപിടിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

ഇങ്ങനെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. ഇത് പുകയില ഉത്പന്ന നിയന്ത്രണ നിയമത്തിന്‍റെ ലംഘനമാണെന്നു നോട്ടീസിൽ പറയുന്നു.
അതിനാൽ അത്തരം ബോർഡുകൾ അടിയന്തരമായി നീക്കംചെയ്യുകയും നിയമലംഘനം നടത്തിയവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ എന്നിവർക്കു നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ പോലീസിന്‍റെ സഹായത്തോടെ നിയമനടപടി സ്വീകരിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.

Tags : caught Nattuvishesham District news

Recent News

Corehub Up