x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ണും മട്ടുപ്പാവും പുന്നൂസ് ജേക്കബിന് വിളഭൂമി

ജോയി കിഴക്കേല്‍
Published: August 16, 2026 10:55 PM IST | Updated: August 16, 2026 10:55 PM IST

പുന്നൂസ് ജേക്കബ് വീടിന്‍റെ മട്ടുപ്പാവിലെ കാര്‍ഷിക വിളകള്‍ക്കു സമീപം.

തൊടുപുഴ: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ ഉത്സവമായ ഓണക്കാലത്ത് മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഓണസദ്യക്കായി വിളകളും വിഭവങ്ങളും തയാറാക്കുകയാണ് ജൈവകൃഷിയുടെ ഉപാസകനായ മംഗലത്ത് പുന്നൂസ് ജേക്കബ്. 5000 ചതുരശ്രയടി സ്ഥലത്താണ് മഴമറ കൃഷി ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്.
വിഷരഹിത പച്ചക്കറികളും മറ്റു വിളകളും മട്ടുപ്പാവിലും വീടിന്‍റെ പരിസരത്തുമായി തഴച്ചുവളരുന്നു. വര്‍ഷം മുഴുവന്‍ ജലസമൃദ്ധമായ തൊടുപുഴയാറിനോടു ചേര്‍ന്ന് കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപം മംഗലം നോര്‍ത്ത് എന്‍ഡ് കെട്ടിടത്തിനു മുകളിലാണ് മഴമറ കൃഷി.

വിഷരഹിത പച്ചക്കറി

വിഷരഹിത പച്ചക്കറികളാണ് പുന്നൂസിന്‍റെ മഴമറയ്ക്കുള്ളില്‍ വിളയുന്നത്. തക്കാളി, വെണ്ട, വഴുതന, പയര്‍, നാടന്‍ ചീര, സ്വാദിഷ്ടമായ ഓസ്‌ട്രേലിയന്‍ ചീര, വെള്ളരി, കോവല്‍, പാവല്‍, പുതിന, സാമ്പാറിന് ഉപയോഗിക്കുന്ന ലോംഗ് കൊറിയന്‍ഡര്‍, കറിവേപ്പില എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. തക്കാളിയുടെ പ്രധാന തണ്ടിന്‍റെ വശത്തെ കിളിര്‍പ്പ് മുറിച്ചെടുത്ത് വേരുപിടിപ്പിച്ചു നട്ടാല്‍ വേഗം കായ്ഫലം നല്‍കുമെന്ന് പുന്നൂസ് പറയുന്നു.

മറ്റു വിളകള്‍

പറമ്പിക്കുളം ഇഞ്ചി, ചേമ്പ്, ചേന, ചെറുനാരകം, ക്വിന്‍റല്‍ വാഴ, പേര, കമുക്, വെറ്റിലക്കൊടി, തേന്‍വരിക്ക ജെ 33 ഇനങ്ങളില്‍പ്പെട്ട പ്ലാവ്, അടതാപ്പ്, മരച്ചീനി, മഞ്ഞള്‍, മാവ്, സപ്പോട്ട, അവക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, ബെയര്‍ ആപ്പിള്‍, മാതാളനാരകം, പാഷന്‍ ഫ്രൂട്ട് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. ഗ്രോ ബാഗിലും ഡ്രമ്മിലുമാണ് ഭൂരിപക്ഷം വിളകളും നട്ടുവളര്‍ത്തിയിരിക്കുന്നത്.
വീടിനോടു ചേര്‍ന്നുള്ള പുരയിടത്തിലും വിളകള്‍ നട്ടു പരിപാലിച്ചുവരുന്നു.

ശാസ്ത്രീയമായ കൃഷിരീതി

ശാസ്ത്രീയമായ കൃഷിരീതിയാണ് ഇദ്ദേഹത്തിന്‍റെ വിജയമന്ത്രം. വീക്കിലി ഷെഡ്യൂള്‍ തയാറാക്കിയാണ് കൃഷി. ഓരോ ദിവസത്തെയും പരിചരണം ചാര്‍ട്ട് ചെയ്തിട്ടുണ്ട്. വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി, കുമ്മായം എന്നിവ ചേര്‍ത്ത് തയാറാക്കുന്ന മിശ്രിതം 12-15 ദിവസത്തിനുശേഷം മണ്ണില്‍ ചേര്‍ത്ത് ചെടികള്‍ക്ക് നല്‍കും. ആവശ്യമായ നനയും നല്‍കിവരുന്നു.

ജൈവ പ്രതിരോധം

കീടങ്ങളെ ഒഴിവാക്കുന്നതിന് ജൈവപ്രതിരോധ മാര്‍ഗമാണ് സ്വീകരിക്കുന്നത്. പ്രാണികളെ അകറ്റാന്‍ ഫിറമോണ്‍ കെണി സ്ഥാപിച്ചിട്ടുണ്ട്. പ്രതിരോധത്തിനായി സ്യൂഡോമോണോഫോസ്, വെര്‍ട്ടി സീലിയം എന്നീ ജൈവനിയന്ത്രണ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. വാഴക്കുളം വിഎഫ്‌സിയില്‍നിന്നാണ് തൈകള്‍ വാങ്ങുന്നത്. ഗുണമേന്മയുള്ള തൈകള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. രാസവളമോ കീടനാശിനികളോ ഒരിക്കല്‍പോലും മണ്ണില്‍ ചേര്‍ത്തിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.

വിപണനം

കൃഷിയുടെ രസതന്ത്രമറിഞ്ഞ ഈ കര്‍ഷകന്‍റെ കൃഷി കാണാനും മനസിലാക്കുന്നതിനും വിഷരഹിത പച്ചക്കറികളും മറ്റും വിളകളും വാങ്ങുന്നതിനുമായി ധാരാളം പേര്‍ എത്തുന്നുണ്ട്. ഇതാണ് പ്രധാന വിപണനരീതി. ബാക്കിയുള്ളവ മംഗലം ഫാംസ് എന്ന ബ്രാന്‍ഡില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വില്‍ക്കും.
തക്കാളി കിലോ - 90, വെണ്ട - 90, പയര്‍- 100, വഴുതന - 60, ചീര - 80 എന്നിങ്ങനെ എല്ലാ വിളകള്‍ക്കും മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്.

തുടക്കം പൗള്‍ട്രി ഫാമില്‍

1988-98 കാലയളവില്‍ പൗള്‍ട്രി ഫാം നടത്തിയിരുന്ന പുന്നൂസ് 2012ലാണ് പച്ചക്കറി കൃഷിയിലേക്കും മറ്റു വിളകളുടെ പരിപാലനത്തിലേക്കും തിരിഞ്ഞത്. നഗരസഭ, ജില്ല, സംസ്ഥാന തലങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
2022ല്‍ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചിരുന്നു. കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് മട്ടുപ്പാവ് കൃഷി അനന്തസാധ്യതയുടെ വാതിലാണ് തുറന്നിടുന്നതെന്ന് ഇദ്ദേഹം പറയുന്നു.

ഭാര്യ ബീനയുടെയും മക്കളായ സാറയുടെയും സൂസന്‍റെയും പിന്തുണയും നാട്ടിലും വിദൂരത്തുമുള്ള അനേകരുടെയും പ്രോത്സാഹനവുമാണ് പുത്തന്‍ ഊര്‍ജം പകരുന്നതെന്ന് പറയുമ്പോള്‍ പുന്നൂസ് ജേക്കബിന്‍റെ മുഖത്ത് വിടരുന്ന ആവേശം ചെറുതല്ല.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up