x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷിയില്‍ വിജയഗാഥ രചിച്ച് നേവി ഉദ്യോഗസ്ഥന്‍

ജെസ്‌ന ജോര്‍ജ്
Published: August 17, 2026 01:09 AM IST | Updated: August 17, 2026 01:09 AM IST

വീട്ടുമുറ്റത്തെ കൃഷി പരിപാലിക്കുന്ന കണ്ണഞ്ചേരി സ്വദേശി എ.പി. കുഞ്ഞഹമ്മദ് കോയ.

കോഴിക്കോട്: വീട്ടിലെ ഇരുപത് സെന്‍റ് സ്ഥലത്ത് കൃഷിയുടെ പൂക്കാലം വിരിയിക്കുകയാണ് കണ്ണഞ്ചേരി സ്വദേശി അക്വാ മറൈന്‍ വീട്ടില്‍ എ.പി. കുഞ്ഞഹമ്മദ് കോയ. കുട്ടിക്കാലത്തെ തന്‍റെ പാഷനെ അദ്ദേഹം മര്‍ച്ചന്‍റ് നേവിയിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വളര്‍ത്തി എടുക്കുകയായിരുന്നു.

ചിക്കു, മള്‍ബറി, പ്ലാവ്, മാവ്, മുന്തിരി, പേര, നാരകം, ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന്‍, പപ്പായ, മള്‍ബറി, വ്യത്യസ്ത ഇനം ചാമ്പകള്‍, കൈതച്ചക്ക, ഫാഷന്‍ ഫ്രൂട്ട് എന്നിവയെല്ലാം ഇദ്ദേഹത്തിന്‍റെ തോട്ടത്തിലുണ്ട്. ഇവയ്ക്ക് പുറമെ തക്കാളി, വെണ്ട, വ്യത്യസ്ത ഇനത്തില്‍പ്പെട്ട മുളകുകള്‍, മത്തന്‍, കുമ്പളം, കോവല്‍, വഴുതന, ചീര തുടങ്ങിയവയും കൃഷി ചെയ്യുന്നു.

വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം വീട്ടുമുറ്റത്ത് തന്നെ കൃഷി ചെയ്തെടുക്കുകയാണ് പതിവ്.1974ല്‍ നേവി ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2009ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് മുഴുവന്‍ സമയ കൃഷിക്കാരനായി. കഴിഞ്ഞ 17 വര്‍ഷത്തോളമായി അദ്ദേഹത്തിന്‍റെ കൃഷിയിടത്തില്‍ വ്യത്യസ്തമായ പഴങ്ങളും പച്ചക്കറികളുമെല്ലാം നിറയെ വിളവുമായി തലപ്പൊക്കത്തോടെ നില്‍ക്കുന്നു.

വളവും കീടനാശിനിയുമെല്ലാം ജൈവ രീതിയിലുള്ളതാണ് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ വീടിന്‍റെ മട്ടുപ്പാവിലായിരുന്നു കുഞ്ഞഹമ്മദിന്‍റെ കൃഷി. ഇപ്പോള്‍ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷി തുടരുന്നത്. പച്ചക്കറികളും ചെടികളും നടുന്നതിനുള്ള ചട്ടികള്‍ തയ്യാറാക്കുന്നത് കുഞ്ഞഹമ്മദ് തന്നെയാണ്. ശാസ്ത്രീയമായ കൃഷി രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.

സമീപത്തെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കുഞ്ഞഹമ്മദിന്‍റെ കൃഷിയിടത്തില്‍ കൃഷിയെക്കുറിച്ച് പഠിക്കാനായി എത്താറുണ്ട്. പെരുവണ്ണാമൂഴിയിലുള്ള സുഗന്ധവിള ഗവേഷണകേന്ദ്രത്തിലും പാലക്കാടും തൃശൂരും വിവിധ കൃഷി സംബന്ധമായ ക്ലാസുകള്‍ക്കും കുഞ്ഞഹമ്മദ് സ്ഥിരമായി പോകാറുണ്ട്.വീട്ടമ്മയായ ഭാര്യ ഹമീദ ബാനുവും മക്കളായ ഫിര്‍ബിന്‍ ജോഹറും ഫാബിര്‍ കെ. കോയയും ഫാരിസ് കെ. കോയയും കുഞ്ഞഹമ്മദിന്‍റെ കൃഷി താത്പര്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up