പ്രതീകാത്മക ചിത്രം
വടക്കേക്കാട്: വധശ്രമക്കേസിലെ പ്രതി വിലങ്ങുമായി ചാടിപ്പോയ സംഭവത്തിൽ നാലു സിപിഒമാർക്കെതിരേ നടപടി. വടക്കേക്കാട് സ്റ്റേഷനിലെ പോലീസുകാരായ ബൈജു, സിനീഷ്, അഖിൽ, പ്രവീൺ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കുന്നത്തൂർ ബാറിന് മുന്നിൽ രണ്ടുപേരെ കുത്തിയ കേസിൽ അറസ്റ്റിലായ ചമ്മന്നൂർ മുണ്ടാറയിൽ മുഹമ്മദ് ഷിഫാനാണ്(30) ചാടിപ്പോയത്. വൈദ്യപരിശോധനയ്ക്കായി വടക്കേക്കാട് ആരോഗ്യകേന്ദ്രത്തിൽ കൊണ്ടുവന്നപ്പോഴാണ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് സംഭവം.
നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ ഷിഫാന്റെ രണ്ടുകൈകളിൽ ഉണ്ടായിരുന്ന വിലങ്ങ് ഒരുകൈയിലേക്ക് മാറ്റുന്നതിനിടയിലാണ് പ്രതി രക്ഷപ്പെട്ടത്. വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസുകാർക്കെതിരേ നടപടി.