x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാന്നാങ്കരയിൽ മുത്തശിയെ ചെറുമകൻ മർദിച്ചുകൊന്നു

വെബ് ഡെസ്ക്
Published: September 16, 2026 01:07 AM IST | Updated: September 16, 2026 01:07 AM IST

കൊല്ലപ്പെട്ട മേഴ്സിയും കഠിനംകുളം പൊലിസ് അറസ്റ്റുചെയ്ത ഷിബിനും

കഴക്കൂട്ടം: ചെറുമകന്‍റെ മർദന ത്തെ തുടർന്നു മുത്തശി മരിച്ചു. ചാന്നാങ്കര കൂട്ടച്ചാൽ താബൂക്ക് കമ്പനിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന കഠിനംകുളം ചാന്നാങ്കര വെട്ടുതുറ പുതുവൽപുരയിടം വീട്ടിൽ മത്സ്യത്തൊഴിലാളിയായ മേഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മേഴ്‌സിയുടെ മകൾ പരേതയായ ബിന്ദുവിന്‍റെ മകൻ ഷിബിൻ (26) പൊലി സിന്‍റെ പിടിയിലായി.

ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. മരിയനാടും മുതലപ്പൊഴി ഹാർബറിലും മീൻ കച്ചവടം നടത്തുകയായിരുന്നു കൊല്ലപ്പെട്ട മേഴ്സി. മേഴ്സിയും ഭർത്താവും പ്രതിയായ ഷിബിനും സഹോദരൻ ഷിബുവു അടങ്ങുന്ന കുടുംബമാണ് ചാന്നാങ്കരയി ലെ വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ മേഴ്സിയുടെ ഭർത്താവും ഷിബിന്‍റെ സഹോദരനും ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ലഹരിക്കടിമയായ ഷിബിൻ മേഴ്‌സിയോടു പണം ആവശ്യപ്പെടുകയും തുടർന്ന് വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് മേഴ്സിയെ ആക്രമിക്കുകയും തള്ളിയിടുകയും ചെയ്തു. ഇതിനുശേഷം വീട്ടിൽ കിടന്നുറങ്ങിയ ഷിബിൻ ഉണർന്നപ്പോ ൾ മേഴ്‌സിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ, സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്നവരോട് താൻ മുത്തശിയെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടർന്നുസ്ഥലത്തുനിന്നു പോയ ഷിബിനെ കഠിനംകുളത്തെ ബാറിനു സമീപത്തുനിന്നു കഠിനംകുളം പൊലിസ് പിടികൂടുകയായിരുന്നു.

മേഴ്‌സിയെ കഠിനംകുളം പൊലിസ് ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ഷിബിന്‍റെ ആക്രമണത്തിൽ നിലത്തുവീണപ്പോൾ മേഴ്സിയുടെ കഴുത്തിലുണ്ടായിരുന്ന മുഴ പൊട്ടിയുണ്ടായ രക്തസ്രാവമാണു മരണ കാരണമെന്നു പൊലിസ് അറിയിച്ചു.

കത്തികൊണ്ടുള്ള ആക്രമണത്തിൽ മുറിവേറ്റിരുന്നുവെങ്കിലും അതു മരണകാരണമല്ലെന്ന് ആശുപത്രിവൃത്തങ്ങളും വ്യക്തമാക്കി. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐനിസാണ് മേഴ്സിയുടെ ഭർത്താവ്. സുരേഷ്, മിനി എന്നിവരാണ് മറ്റുമക്കൾ.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up