അറസ്റ്റിലായ പ്രതികൾ
നെടുമങ്ങാട്: കുളപ്പട വാലൂക്കോണം കോലിയക്കോട് ഭാഗത്ത് റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കോലിയക്കോട് കൂപ്പിൽ വീട്ടിൽ സാജൻ (40)
കുളപ്പട ആശാരിക്കോണം റോഡരികത്തു വീട്ടിൽ സുബീഷ് (26),ഉഴമലക്കൽ കടുവയിൽ കുന്നുംപുറത്തു വീട്ടിൽ അരുൺ (38),കുളപ്പട അരുൺ ഭവനിൽ കിരൺ (36)എന്നിവരാണ് അറസ്റ്റിലായത്.
കുളപ്പട കാവുവിള മൊണ്ടിയോട് രാഹുൽ ഭവനിൽ ബിന്ദുവിന്റെ മകൻ രാഹുൽ (36) ആണ് കൊല്ലപ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന രാഹുലിനെ കഴിഞ്ഞ ദിവസം വാലൂക്കോണം കോലിക്കോട് ഭാഗത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്തായി റബർ തടിയും കണ്ടെത്തിയിരുന്നു.ബൈക്ക് പണയപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കിട്ടാനുള്ള പ
ണം ലഭിക്കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി. രാഹുലിനെ ലക്ഷ്യമിട്ട് പ്രതികൾ മുൻകൂട്ടി പദ്ധതിയിട്ടാണ് ആക്രമണം നടത്തിയത്. പത്തേക്കർ കോലിയക്കോട് ഭാഗത്തുവച്ച് നാലുപേരും ചേർന്ന് രാഹുലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വിറകുകഷ്ണങ്ങൾ, പൊള്ളയായ ഇഷ്ടികക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രൂരമായി അടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാഹുൽ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും മറ്റ് തെളിവുകളും കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികൾ സ്ഥിരമായി ഈ പ്രദേശത്ത് ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നുവെന്നും പൊലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് വിശദമായ അന്വേഷണം തുടരുകയാണ്.