x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയിൽ കുടുംബശ്രീയുടെ 149 ഓണം മേളകള്‍

വെബ് ഡെസ്ക്
Published: August 5, 2026 04:11 AM IST | Updated: August 5, 2026 04:11 AM IST

പ്രതീകാത്മക ചിത്രം

കൊല്ലം: വനിതാ സംരംഭകര്‍ക്ക് കൂടുതല്‍ വിപണി ഉറപ്പാക്കുന്നതിനൊപ്പം കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ‘ഓണം കുടുംബശ്രീയോടൊപ്പം' എന്ന ടാഗ് ലൈനില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലയിലാകെ ഓണം വിപണന ശൃംഖല ഒരുക്കുന്നു.

74 സിഡിഎസുകളിലായി രണ്ട് വീതം 148 സിഡിഎസ്തല വിപണന മേളകള്‍, 20 മുതല്‍ 25 വരെ നടക്കുന്ന ജില്ലാതല മെഗാ വിപണന മേള ഉള്‍പ്പെടെ 149 ഓണം മേളകളാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ കുടുംബശ്രീ സംരംഭങ്ങളെയും വിപണന ശൃംഖലയുടെ ഭാഗമാക്കും. പ്രാദേശിക ഉത്പന്നങ്ങള്‍, ജില്ലയിലെ 3,651 ജെ.എല്‍.ജി യൂണിറ്റുകളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍, ഓണക്കണി പദ്ധതിയുടെ കാര്‍ഷികവിളകള്‍, നിറപൊലിമ പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന പൂക്കള്‍, കുടുംബശ്രീയുടെ പാല്‍, പാല്‍ ഉത്പന്നങ്ങള്‍, നെയ്യ്, ഭക്ഷ്യ, കൈത്തറി, ഇരുമ്പ് ഉത്പന്നങ്ങള്‍, പരമ്പരാഗത ഓണവിഭവങ്ങള്‍ എന്നിവയെ പൊതുവിപണിയുമായി ബന്ധിപ്പിച്ചാണ് ഇടപെടല്‍.

മേളകളുടെ നടത്തിപ്പിനായി ഓരോ സിഡിഎസിനും 20,000 രൂപ ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ അധ്യക്ഷനായും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കണ്‍വീനറായും സംഘാടകസമിതികള്‍ രൂപീകരിക്കും. 500, 700 രൂപയുടെ കിറ്റുകളില്‍ ചിപ്‌സ്, ശര്‍ക്കരവരട്ടി, മസാലപ്പൊടികള്‍, പായസം മിക്‌സ്, പപ്പടം, അച്ചാര്‍, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടുത്തും. കുടുംബശ്രീ ബ്രാന്‍ഡഡ് കണ്‍സോര്‍ഷ്യം ഉത്പന്നങ്ങളും ഹോം ഷോപ്പ് ഉത്പന്നങ്ങളും കിറ്റിന്റെ ഭാഗമാകും. കാര്‍ഷിക ഉത്പന്നങ്ങള്‍, ഹരിത കര്‍മസേന, സാന്ത്വനം വിഭാഗങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. അയല്‍ക്കൂട്ടം- ബാലസഭ കുട്ടികളുടെ കലാ-കായിക മത്സരങ്ങള്‍, അയല്‍ക്കൂട്ട-ഓക്‌സിലറി അംഗങ്ങളുടെ പായസം മേള എന്നിവയും സംഘടിപ്പിക്കും

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അഗതി കുടുംബങ്ങള്‍ക്കും അയല്‍ക്കൂട്ട അംഗങ്ങളുടെ സഹകരണത്തോടെ സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഓണക്കാലത്ത് കുടുംബശ്രീ കഫെ, കാറ്ററിംഗ് യൂണിറ്റുകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ ഓണസദ്യ വിതരണത്തിന് ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പ്രത്യേക കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം 66 കുടുംബശ്രീ കഫെ യൂണിറ്റുകളിലൂടെ 44.50 ലക്ഷം രൂപയുടെ 22,278 ഓണസദ്യ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു.

Tags : Nattuvishesham Local News Kudumbashree 149 Onam fairs

Recent News

Corehub Up