x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗഹൃദമില്ലാതെ ലാലൂർ; കാടുമൂടി കമ്യൂണിറ്റി ഹാൾ

സി.ജി. ജിജാസൽ
Published: January 29, 2026 07:26 AM IST | Updated: January 29, 2026 07:26 AM IST

തൃശൂർ: നാടിന്‍റെ വികസനപദ്ധതികൾ അധികൃതരുടെ അനാസ്ഥയിൽ എങ്ങനെ തകർന്നടിയുന്നു എന്നതിന്‍റെ നേർചിത്രമാണ് ലാലൂരിലെ സൗഹൃദം കമ്യൂണിറ്റി ഹാൾ. ലക്ഷങ്ങൾ ചെലവഴിച്ച് കോർപറേഷൻ നിർമിച്ച കെട്ടിടം ഉദ്ഘാടനംകഴിഞ്ഞ് പ്രവർത്തിച്ചത് വെറും ഒരു വർഷം. തുടർന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇഴജന്തുക്കളുടെ താവളമായി മാറിയ ഈ ഹാൾ ഇന്നിപ്പോൾ നഗരസഭയുടെ പാഴ്‌വ‌‌സ്തുക്കൾ തള്ളാനുള്ള ഗോഡൗണുമായി.

അടച്ചുപൂട്ടിയത് സാധാരണക്കാരന്‍റെ പ്രതീക്ഷകൾ


2014 ഫെബ്രുവരി 17ന് അന്നത്തെ മന്ത്രി സി.എൻ. ബാലകൃഷ്ണനാണ് ഹാൾ ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചത്. മുൻസിപ്പൽ ക്വാർട്ടേഴ്സ്, ബക്കർ പ്രദേശം, ഓശാന നഗർ എന്നിവിടങ്ങളിലെ നിർധനരായ കുടുംബങ്ങൾക്കു കുറഞ്ഞനിരക്കിൽ വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാനായിരുന്നു ഈ ഹാൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ എൽഡിഎഫ് ഭരണസമിതി ഹാൾ അടച്ചിട്ടതോടെ നാട്ടുകാരുടെ പ്രതീക്ഷകൾക്കു പൂട്ടുവീണു. ഹാൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പലതവണ സമരം നടത്തിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.

വിവാഹവേദിയിൽ പാഴ് വസ്തുക്കളുടെ കൂന്പാരം

മംഗളകർമങ്ങൾ നടക്കേണ്ട ഹാൾ ഇപ്പോൾ ഒളരി പ്രിയദർശിനി ഹാളിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് മാറ്റിയ സാധനങ്ങളും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും തള്ളാനുള്ള ഇടമായി മാറി. മുന്പ് നിയമസഭാ പോളിംഗ് ബൂത്തായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ സംരക്ഷണ മതിലുകൾ പലയിടത്തും തകർന്നുതുടങ്ങി. കെട്ടിടത്തിന്‍റെ ഭിത്തികളിലും പരിസരങ്ങളിലും മരങ്ങളും പുല്ലും വളർന്ന നിലയിലാണ്.
നശിക്കുന്നു...


ബൊക്കാഷി ബക്കറ്റുകളും ഇനാകുലവും

കെട്ടിടം നശിക്കുന്നതിനൊപ്പം നഗരസഭയുടെ ലക്ഷക്കണക്കിനു രൂപയുടെ മാലിന്യ സംസ്കരണ ഉപകരണങ്ങളും ഇവിടെ നശിക്കുന്നുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തിനായി വാങ്ങിയ നൂറുകണക്കിന് ബൊക്കാഷി ബക്കറ്റുകളും ചാക്കുകണക്കിന് ഇനാകുലവും കഴിഞ്ഞ രണ്ടു വർഷമായി വിതരണംചെയ്യാതെ ഹാളിനുള്ളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ എലികൾ നശിപ്പിച്ചനിലയിലാണ്.

ഗുണനിലവാരമില്ലാത്ത ബക്കറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും പഴയവ നശിപ്പിക്കുന്പോൾ പുതിയവ വാങ്ങാൻ ഭരണസമിതി നീക്കം നടത്തുന്നതു ദുരൂഹമാണെന്നും ഡിവിഷൻ കൗണ്‍സിലർ ലാലി ജെയിംസ് ആരോപിച്ചു.

ശുചീകരണം ഉടൻ, വീണ്ടും പോളിംഗ് ബൂത്താക്കാൻ നീക്കം

ഹാൾ എത്രയും വേഗം ശുചീകരിച്ച് തുറന്നുനൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കൗണ്‍സിലിൽ വിഷയം ഉന്നയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാളിനെ വീണ്ടും പോളിംഗ് ബൂത്തായി മാറ്റാൻ അപേക്ഷ നൽകിയിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഉടൻ ഹാൾ വൃത്തിയാക്കി പ്രവർത്തനസജ്ജമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് കൗണ്‍സിലർ വ്യക്തമാക്കി.

Tags : nattu visheshsam Lalur without friendship

Recent News

Corehub Up