x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗന്ദര്യം നശിപ്പിച്ച് ദേശാടന പക്ഷികൾ

വെബ് ഡെസ്ക്
Published: September 12, 2026 04:25 AM IST | Updated: September 12, 2026 04:25 AM IST

ദേശാടന പക്ഷികളുടെ വാസസ്ഥലമായ സംസ്ഥാന പാതയോട് ചേര്‍ന്ന റവന്യൂ ഭൂമിയും അതിലെ മരങ്ങളും.

ചങ്ങരംകുളം: അഞ്ച് കോടി രൂപ മുടക്കി സൗന്ദര്യവത്കരണം നടത്തിയ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ ദേശാടന പക്ഷികളുടെ ശല്യം മൂലം മൂക്ക് പൊത്തി നടക്കേണ്ട ദുരവസ്ഥയില്‍ പൊതുജനങ്ങള്‍. സംസ്ഥാന പാതയോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ ഭൂമിയിലെ പഴയ വില്ലേജ് കെട്ടിടവും, ഇവിടുത്തെ മരങ്ങളില്‍ കൂടുകൂട്ടുന്ന ദേശാടന പക്ഷികളുമാണ് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നത്.

പക്ഷികളുടെ കാഷ്ഠം ശരീരത്തില്‍ വീഴുന്നത് അസഹ്യമായ ദുര്‍ഗന്ധത്തിനും ശരീരത്തില്‍ നീറ്റലിനും ഇടയാക്കുന്നുണ്ട്. ജോലിക്ക് പോകുന്നവരും വിദ്യാര്‍ഥികളും അടക്കമുള്ള നിരവധിയാളുകളുടെ യാത്രയാണ് ദിനംപ്രതി ഇതുമൂലം മുടങ്ങുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിഷേധത്തെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ മരച്ചില്ലകള്‍ വെട്ടിമാറ്റിയെങ്കിലും പക്ഷിസ്‌നേഹികളുടെയും പരിസ്ഥിതിവാദികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് വനം വകുപ്പ് വില്ലേജ് ഓഫിസര്‍ക്കെതിരേ കേസെടുത്തിരുന്നു. തകര്‍ച്ചാ ഭീഷണിയിലായ ആലംകോട് വില്ലേജ് ഓഫിസിന്‍റെ പ്രവര്‍ത്തനം നിലവില്‍ പഞ്ചായത്ത് കെട്ടിടത്തിലാണ്.
റവന്യൂ ഭൂമി ആലംകോട് പഞ്ചായത്തിന് വിട്ടുനല്‍കി, പകരം ചങ്ങരംകുളം ബസ് സ്റ്റാന്‍ഡില്‍ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസ് മാറ്റാന്‍ ധാരണയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥതലത്തിലെ വടംവലികള്‍ കാരണം പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയില്ല. തുടര്‍ന്ന് ഈ റവന്യൂ ഭൂമിയില്‍ തന്നെ 40 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടെങ്കിലും കരാറുകാരന്‍റെ വേര്‍പാടോടെ പണികള്‍ പൂര്‍ണമായി നിലച്ചു.

കോടികള്‍ മുടക്കി ജംഗ്ഷന്‍ നവീകരിച്ചിട്ടും പ്രധാന ഭാഗത്ത് കാടുപിടിച്ച് കിടക്കുന്ന പഴയ വില്ലേജ് കെട്ടിടവും മരങ്ങളും നീക്കം ചെയ്യാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്.

“നിയമ തടസങ്ങള്‍ കാരണമാണ് മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കഴിയാത്തത്”
മരച്ചില്ലകള്‍ മുറിച്ച് മാറ്റാനുള്ള അനുമതി തേടിയിരുന്നു. എന്നാല്‍ ദേശാടനപക്ഷികള്‍ വീണ്ടും കൂടു കൂട്ടിയതാണ് മരച്ചില്ലകള്‍ വെട്ടുന്നതിന തടസമായത്. വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ മരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റേണ്ടി വരും. ഇതോടെ യാത്രക്കാരുടെ പക്ഷി ശല്യത്തിന് സ്ഥിരം പരിഹാരമാകും. നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആസിയ ഇബ്രാഹിം
(ആലംകോട് പഞ്ചായത്ത് പ്രസിഡന്‍റ്)

“പക്ഷി ശല്യം കാരണം വര്‍ഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലാണ്”
വിദ്യാര്‍ഥികളും യാത്രക്കാരും കച്ചവടക്കാരും അടക്കം ഇതിന്‍റെ ദുരിതം പേറുന്നവരാണ്. അഞ്ച് കോടി രൂപ മുടക്കിയാണ് ടൗണ്‍ സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കിയത്. രോഗങ്ങള്‍ പകരുന്നതിനും ഇതു കാരണമാകുന്നുണ്ട്. പക്ഷികള്‍ക്ക് ദോഷം വരാതെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് അധികൃതര്‍ ഇടപെടണം. ഭൂമി കൈമാറ്റം നടത്തി വില്ലേജ് കെട്ടിടം പഞ്ചായത്ത് അനുവദിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചാല്‍ ഈ സ്ഥലം പൂര്‍ണമായും മനോഹരമാകുകയും ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുകയും ചെയ്യും. ഉദ്യോഗസ്ഥ തലങ്ങളിലെ വടം വലികളാണ വില്ലേജ് ഓഫിസിന്‍റെ നിലവിലെ ദുരവസ്ഥക്ക് കാരണം. പ്രശ്‌നത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍,വകുപ്പ് മന്ത്രിമാര്‍ ഉള്‍പെടെയുള്ളവരെ നേരിട്ട് കാണും.

അഷ്ഹര്‍ പെരുമുക്ക്
(ജില്ലാ പഞ്ചായത്തംഗം)

Tags : District News Nattuvishesham Migratory birds beauty

Recent News

Corehub Up