x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂവാറൻതോട് ചെറുകിട ജലവൈദ്യുത പദ്ധതി നിർമാണം: സ്ഫോടനത്തിൽ തകർന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരമില്ല


Published: January 7, 2026 05:48 AM IST | Updated: January 7, 2026 05:48 AM IST

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ചെറുകിട ജലവൈദ്യുത പദ്ധതി നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ നാശനഷ്ടം നേരിട്ട കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ പവർഹൗസിനു മുന്പിൽ ജനകീയ സമിതി പ്രതിഷേധിച്ചു.

കൂടരഞ്ഞി പഞ്ചായത്തിലെ പൊയിലിങ്ങാപുഴയിൽ മൂന്ന്മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിട്ടാണ് 2023ൽ പൂവാറൻതോട് ചെറുകിട ജലവൈദ്യുത പദ്ധതി നിർമാണം ആരംഭിച്ചത്. ഡാം നിർമിക്കാനും മറ്റ് ജോലികൾക്കുമായി പുഴയിൽ വൻതോതിൽ സ്‌ഫോടനം നടത്തിയതോടെ സമീപത്തെ വീടുകളിൽ പ്രകമ്പനം ഉണ്ടാകുകയും പല വീടുകളും വിണ്ടുകീറുകയും ചെയ്തു. ചില വീടുകളുടെ സ്ലാബ് തകർന്നു. പദ്ധതിക്കുസമീപം 200- 300 മീറ്റർ ചുറ്റളവിലുള്ള 26 വീടുകൾക്കാണു നാശനഷ്ടം നേരിട്ടത്. 

പ്രദേശത്തുള്ള മറ്റ് വീടുകൾക്കും നിർമാണങ്ങൾക്കും പദ്ധതികൊണ്ട് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. നാട്ടുകാർ കെഎസ്‌ഇബി അധികൃതർക്കും കരാർ കമ്പനിക്കും പരാതി നൽകിയതോടെ ഒട്ടേറെത്തവണ അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും പരിഹാര നടപടിയുണ്ടായില്ല. 2025 മാർച്ചിൽ വീണ്ടും പരാതി നൽകി.

തുടർന്ന് കെഎസ്ഇബി, കരാർ കമ്പനി അധികൃതർ നാശനഷ്ടം നേരിട്ട കുറെ വീടുകൾ സന്ദർശിച്ചു. ചെറുതും വലുതുമായ വിള്ളലുകളും പൊട്ടലുകളും ശ്രദ്ധയിൽപെട്ടതായി പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

സ്ഫോടനംകൊണ്ട് വീടുകൾക്ക് നാശനഷ്‌ടം നേരിടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. തകരാർ നേരിട്ട വീടുകൾ അറ്റകുറ്റപ്പണി ചെയ്യണമെന്ന് കരാറുകാരോട് നിർദേശിക്കുകയും ചെയ്‌തു. കാലതാമസം കൂടാതെ പരാതി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കരാർ കമ്പനി ഉറപ്പുംനൽകി.

പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ അസി. എക്സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തുകയും ചെയ്തു.റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ കൂടിയേയുള്ളു.

പ്രതിഷേധപരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബോബി ഷിബു, ബ്ലോക്ക് മെംബർ ജിമ്മി ജോസ്, വൈസ് പ്രസിഡന്‍റ് ജോർജ് കുട്ടി കക്കാടംപൊയിൽ, വാർഡ് മെംബർ റോയ് ആക്കേൽ, സണ്ണി പെരുകിലംതറപ്പേൽ, വിത്സൺ പുല്ലുവേലിയിൽ, പന്ത്രണ്ടാം വാർഡ് മെംബർ എം.കെ. സജയ് എന്നിവർ പ്രസംഗിച്ചു. സമരത്തിന് ജനകീയ സമര സമിതി കൺവീനർ ഇ.എസ്‌.ജിനേഷ് , മാർട്ടിൻ സജി ഇരൂൾ കുന്നുമ്മൽ, സന്തോഷ്, സിസ്റ്റർ ചിന്നമ്മ എന്നിവർ നേതൃത്വം നൽകി.

Tags : nattu vishesham buildings damaged

Recent News

Corehub Up