x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണമിങ്ങെത്തി; പൂ വിപണി സജീവമായി

വെബ് ഡെസ്ക്
Published: August 16, 2026 11:13 PM IST | Updated: August 16, 2026 11:13 PM IST

പ്രതീകാത്മക ചിത്രം

കൊല്ലം: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സജീവമായി ജില്ലയിലെ പൂവിപണി. പ്രധാനമായും കൊല്ലം നഗരത്തിലെ ചിന്നക്കട പോലെയുള്ള പ്രധാന വിപണികളിലും പ്രാദേശിക പൂക്കടകളിലും ഇപ്പോഴേ വ്യാപാരികള്‍ വന്‍ തോതില്‍ പൂക്കള്‍ എത്തിച്ച് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ചെണ്ടുമല്ലി (മഞ്ഞ, ഓറഞ്ച്), വാടാമല്ലി, ജമന്തി, അരളി, മുല്ലപ്പൂ, റോസ്, താമര എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്.

സീസണ്‍ ആരംഭിച്ചതോടെ പൂക്കളുടെ വില വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പൂക്കള മത്സരങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങളും ആരംഭിക്കുന്നതോടെ ആവശ്യക്കാരും വിലയും ഇനിയും ഉയരാനാണ് സാധ്യത. തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കളുടെ വരവ് പൂര്‍ണമാകുന്നതിനൊപ്പം തിരുവോണം അടുത്തുവരുന്നതോടെ പൂക്കളുടെ ആവശ്യകത ഉയരും. ഇതോടെ വിലയിലും ഉയര്‍ച്ചയുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

അന്യസംസ്ഥാന പൂക്കളെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ 100 ഏക്കറിലധികം സ്ഥലത്താണ് പൂക്കൃഷി (പ്രത്യേകിച്ച് ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി) നടത്തിയിട്ടുള്ളത്. ഇവയുടെ വിളവെടുപ്പ് പൂര്‍ത്തിയായി പ്രാദേശിക വിപണിയിലേക്കും ഓണച്ചന്തകളിലേക്കും പൂക്കള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ജില്ലയില്‍ തന്നെ 50 ഹെക്ടറില്‍ ചെണ്ടുമല്ലി കൃഷി വിപുലീകരിച്ചിട്ടുണ്ട്. പൂക്കളുടെ ആവശ്യകത നിറവേറ്റാന്‍ കൃഷിവകുപ്പും മുന്നോട്ട് വന്നിട്ടുണ്ട്. തോവാള, മധുര, ഹൊസൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്ന് ദിവസേന ടണ്‍ കണക്കിന് പൂക്കളാണ് കൊല്ലം ചിന്നക്കട, കൊട്ടാരക്കര, കരുനാഗപ്പള്ളി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.

വിദ്യാലയങ്ങളിലും കോളജുകളിലും മറ്റ് സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികള്‍ നേരത്തെ ആരംഭിച്ചതോടെയാണ് ജില്ലയിലെ പൂവിപണി മുന്‍കൂട്ടി സജീവമായത്.

ഓണം അടുക്കും മുമ്പേ പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറിയത് വ്യാപാരികള്‍ക്കും ആശ്വാസമായിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും പൂക്കള മത്സരങ്ങളും ആഘോഷങ്ങളും ആരംഭിക്കുന്നതോടെ വിപണിയില്‍ ആവശ്യക്കാരും വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

ജില്ലയിലെ പ്രധാന വിപണികളായ കൊല്ലം നഗരം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ തുടങ്ങിയ ചന്തകളിലേക്കുള്ള പൂക്കള്‍ പ്രധാനമായും തമിഴ്നാട്ടില്‍ നിന്നാണ് എത്തുന്നത്. മധുര, ശങ്കരന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുല്ലപ്പൂവ് പ്രധാനമായി കൊല്ലത്തെത്തുന്നത്. ബന്ദിപ്പൂവും മറ്റ് അലങ്കാര പൂക്കളും തോവാള, തെങ്കാശി, ദിണ്ടിഗല്‍, നിലക്കോട്ട, പഴനി എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up