x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉമ്മന്‍ ചാണ്ടിയുടെ സ്മരണ നിലനിര്‍ത്തി ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ ബജറ്റ്


Published: February 21, 2026 12:06 AM IST | Updated: February 21, 2026 12:06 AM IST

കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ 2026-27 ലെ വാര്‍ഷിക ബജറ്റ് വൈസ്പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍ അവതരിപ്പിക്കുന്നു. -ദീപ

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണ നിലനിര്‍ത്തിയും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയും ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒരുമാസം നേരത്തെ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകളില്‍ ആദ്യം അവതരിപ്പിച്ച ബജറ്റെന്ന നേട്ടവും കോട്ടയം ജില്ലാ പഞ്ചായത്തിനായി.

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിന് അത്യാധുനിക ചികിത്സാ സ്‌പെഷാലിറ്റി ബ്ലോക്കിന് അഞ്ച് കോടി രൂപയും പുതുപ്പള്ളി ബ്ലോക്ക് റിസോഴ്‌സസ് സെന്‍ററിനോടനുബന്ധിച്ച് ഉമ്മന്‍ ചാണ്ടി ഓട്ടിസം കോംപ്ലക്‌സിന് രണ്ട് കോടി രൂപയും ഉള്‍പ്പെടെ ആകെ 157.88 കോടി രൂപ വരവും 152.53 കോടി രൂപ ചെലവും 5.35 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റ് വൈസ്പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു.

പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്നു നടക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി കരിമ്പന്നൂര്‍, അജിത് മുതിരമല, പി.കെ. വൈശാഖ്, ആശ ജോയ്, എം.കെ. രാജേഷ്, വിജയമ്മ ബാബു, ആന്‍ മരിയ ജോര്‍ജ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഷിബി മത്തായി, പെണ്ണമ്മ ജോസഫ്, ശ്രീകല ആര്‍. എളൂക്കുന്നേല്‍, പി. ജീരാജ്, തോമസ് കുന്നപ്പള്ളി, അഭിലാഷ് ചന്ദ്രന്‍, നിമ്മി ട്വിങ്കിള്‍ രാജ്, പി.എസ്. ഉഷാകുമാരി, വിനു ജോബ് കുഴിമണ്ണില്‍, സിനി മാത്യു, സുമ എബി, ജിം അലക്‌സ് തുരുത്തുമാലിയില്‍, ആനന്ദ് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവര്‍ പങ്കെടുത്തു.

തെരുവുനായ
സംരക്ഷണ പദ്ധതി

എബിസി പദ്ധതി പ്രകാരം വന്ധ്യംകരണം നടത്തിയ നായകളെ തെരുവിലേക്കു വിടുന്നതിനു പകരം സംരക്ഷിക്കാന്‍ പദ്ധതിയൊരുക്കും. ഇത്തരത്തിലുള്ള നായകളെ വളര്‍ത്തുന്നതാണു പദ്ധതി. താത്പര്യമുള്ളവര്‍ക്കു മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിക്കുന്ന വലുപ്പത്തിലുള്ള കൂട് ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും.
വന്ധ്യംകരിച്ചു വാക്സിന്‍ നല്‍കി പഞ്ചായത്ത് ലൈസന്‍സോടു കൂടിയാകും നായയെ നല്‍കുക. നായയുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക ചിപ്പ് ഘടിപ്പിക്കും. നായകള്‍ക്കു ചികിത്സ ആവശ്യമായി വന്നാല്‍ വിളിച്ചറിയിച്ചാല്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ മൊബൈല്‍ യൂണിറ്റ് സ്ഥലത്തെത്തും.
എല്ലാ പഞ്ചായത്തിലും പദ്ധതി നടപ്പിലാക്കാനാണു തീരുമാനം. ആദ്യഘട്ടമായി രണ്ടു പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും. വാകത്താനം പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും.

ബജറ്റ് പദ്ധതികള്‍ ഒറ്റനോട്ടത്തില്‍

ഏബിള്‍ കോട്ടയത്തിന്‍റെ രണ്ടാം ഘട്ടത്തിന് - 10 കോടി.
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കോട്ടയം ജനറല്‍ ആശുപത്രി കാന്‍സര്‍ ചികിത്സാ വിഭാഗം
സ്പെഷാലിറ്റി ബ്ലോക്കിന് - 5 കോടി.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഓട്ടിസം കോംപ്ലക്സിന് - രണ്ടു കോടി.
കോവിഡിനുശേഷം കുഴഞ്ഞുവീണുള്ള മരണനിരക്ക് വര്‍ധിക്കുന്നതിനാല്‍ രോഗസാധ്യതാ
നിര്‍ണയ ക്യാമ്പിന് - 50 ലക്ഷം.
എല്ലാ ഡിവിഷനുകളിലും ടര്‍ഫുകളും നീന്തല്‍ക്കളങ്ങളും - ഒരു കോടി.
കുമരകത്തു പൊതു കളിസ്ഥലത്തിനും നാടന്‍ പന്തുകളി പ്രചാരണത്തിനും
പരിശീലനത്തിനും - 50 ലക്ഷം വീതം.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയുധങ്ങള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും
തൊഴിലുറപ്പ് തൊഴിലാളിള്‍ക്കും ആരോഗ്യ പരിരക്ഷണത്തിനും - 25 ലക്ഷം വീതം.
ആശാപ്രവര്‍ത്തകര്‍ക്കു വിവരശേഖരണത്തിനു ഡിജിറ്റല്‍ സംവിധാനത്തിനായി‍ - ഒരു കോടി
അങ്കണവാടികളുടെ നവീകരണത്തിന് - ഒരു കോടി.
കെഎസ്ആര്‍ടിസിയുമായി ചേര്‍ന്നു ഗ്രാമവണ്ടികള്‍ക്ക് - 15 ലക്ഷം.
ഇലവീഴാപൂഞ്ചിറയില്‍ പൂഞ്ചിറ വണ്ടര്‍വാലി വിനോദസഞ്ചാര പദ്ധതിക്ക് - ഒരു കോടി.
കുമരകത്തെ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ - 10 ലക്ഷം.
ജില്ലാ കോഴാ കൃഷിത്തോട്ടത്തിന്‍റെ ഫാം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ - 10 ലക്ഷം.
ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് - 50 ലക്ഷം.
കാന്‍സര്‍ രോഗനിര്‍ണയ പദ്ധതിയായ കാന്‍ കോട്ടയം പദ്ധതിക്ക് - 20 ലക്ഷം.
അവയവമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു
മരുന്നു ലഭ്യമാക്കാന്‍ - 30 ലക്ഷം.
കോട്ടയം ഫെസ്റ്റിവല്‍ - 20 ലക്ഷം.
വാകത്താനത്ത് ഉണ്ണിനീലി സന്ദേശ പൈതൃക സ്മാരകം - 60 ലക്ഷം.
സമഗ്ര വയോജന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് - 45 ലക്ഷം.
കാര്‍ഷിക മേഖല
റബര്‍ത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്തു ടാപ്പ് ചെയ്യുന്നതിനും റബര്‍ അധിഷ്ഠിത
സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പ്രോത്സാഹനം.
നെല്‍കര്‍ഷകര്‍ക്ക് വിത്ത്, വളം, കൂലിച്ചെലവ്, മോട്ടോര്‍ പമ്പ് സബ്‌സിഡി.
ക്ഷീരകര്‍ഷകര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, കാലിത്തീറ്റ സബ്‌സിഡി, മില്‍ക്ക് ഇന്‍സെന്‍റീവ്,
ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ്.
മത്സ്യതൊഴിലാളി സഹകരണസംഘങ്ങള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും പ്രോത്സാഹന പദ്ധതി.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പദ്ധതികളുടെ നവീകരണം, പുതിയ ചെറുകിട പദ്ധതികള്‍.
വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ആകെവിവൈ പ്രദ്ധതി പ്രകാരം ട്രഞ്ചുകളും
കമ്പിവേലികളും നിര്‍മിക്കും.

നാലു വര്‍ഷമായുള്ള പദ്ധതികളുടെ തുടര്‍ച്ചയാണ് ബജറ്റ്. മുന്‍ ഭരണസമിതികള്‍ ആവിഷ്‌കരിച്ച മികച്ച പദ്ധതികള്‍ തുടരും. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളെ നേരിടാനും ബജറ്റില്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോഷി ഫിലിപ്പ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

 

Tags : Oommen Chandy's memorial erected nattuvishesham. local news

Recent News

Corehub Up