കേരള കോൺഗ്രസ്- ജേക്കബ് ജില്ലാ നേതൃയോഗം സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കർഷകരിൽനിന്നും സംഭരിച്ച രണ്ടാംവിള നെല്ലിന്റെ വില കുടിശ്ശിക എത്രയും പെട്ടെന്നു കൊടുത്തുതീർത്ത് കർഷകനെ ആത്മഹത്യയിൽനിന്നും രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്- ജേക്കബ് ജില്ലാ കമ്മിറ്റി.
രണ്ടാംവിളയുടെ നെല്ല് പൂർണമായും ശേഖരിച്ചിട്ടില്ല. അതും പൂർത്തിയാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കർഷകന് കുടിശിക ഇനത്തിൽ 704 കോടി സർക്കാർ നൽകാനുണ്ട്.
പാലക്കാട് അടക്കമുള്ള ജില്ലയിൽ പിആർഎസ് അടിസ്ഥാനത്തിലുള്ള പണമിടപാട് നിലച്ചതാണ് പ്രധാന തടസമായി കാണുന്നത്. സപ്ലൈകോയുടെ നെല്ലുസംഭരണ വ്യവസ്ഥകൾ പുന:സംഘടിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ, ജില്ലാ സെക്രട്ടറിമാരായ വി. അനിൽകുമാർ, കെ.വി. സുദേവൻ, ശ്രീജിത്ത് കല്യാണകണ്ടം, ശശി പിരായിരി, അഡ്വ.കെ.വി. ശ്രീധരൻ, പോഷക സംഘടന പ്രതിനിധികൾ, പി.എം. ജോസ്, സി. ജോർജ്, കെ. വാസുദേവൻ, ജെയിംസ് മൈലംപുള്ളി, ജിജി മാത്യു, കെ.പി. തങ്കച്ചൻ, കെ. ദേവൻ, എസ്. ബിജു, എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.