x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാങ്കുറ്റിപ്പാടത്ത് വളര്‍ത്തുനായയെ കൊന്ന നിലയില്‍; പുലിയെന്ന് സംശയം

വെബ് ഡെസ്ക്
Published: September 16, 2026 04:57 AM IST | Updated: September 16, 2026 04:57 AM IST

നായയുടെ ജഡം കണ്ടത്തിയ സ്ഥലത്ത് വനപാലകസംഘം പരിശോധന നടത്തുന്നു.

കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോര ഗ്രാമമായ മാങ്കുറ്റിപ്പാടത്ത് വളര്‍ത്തുനായയെ കൊന്നത് പുലിയെന്നു സം‍ശയം.

വനാതിര്‍ത്തിയോടുചേര്‍ന്ന റബര്‍തോട്ടത്തിനരികെ ഇന്നലെ പുലര്‍ച്ചെയാണ് ഇവിടെ ടാപ്പിംഗിനെത്തിയ പത്തുകുളങ്ങര സ്വദേശി അസൈന്‍ നായയെ ചത്തനിലയില്‍ കണ്ടത്. കുറച്ചകലെ താമസിക്കുന്ന കുറ്റിയറ പൗലോസ് എന്നയാളുടെ വീടിനരികെ കെട്ടിയിട്ടിരുന്ന നായയെയാണ് കൊന്നത്. ജഡത്തിന്‍റെ കുറേഭാഗം തിന്ന നിലയിലായിരുന്നു. പുലിയുടെ ആക്രമണത്തിലാണ് നായ ചത്തതെന്ന് സംശയിച്ച ടാപ്പിംഗ് തൊഴിലാളി വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനനടത്തി. നായയെ കൊന്നത് പുലിയാണെന്നാണ് വനംവകുപ്പധികൃതരും സംശയം പ്രകടിപ്പിച്ചത്. ഇതിനിടെ ഉച്ചയോടെ നായയുടെ ജഡം പ്രദേത്തുനിന്ന് കാണാതായി. ജനങ്ങളുടെ സാന്നിധ്യം ഇല്ലാതായപ്പോള്‍ പുലി വീണ്ടുമെത്തി ജഡാവ‍ശിഷ്ടം കൊണ്ടുപോവുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതോടെ പ്രദേശത്ത് പുലിയുണ്ടെന്ന അഭ്യൂഹം ശക്തിപ്പെട്ടു.

ഈയിടെ പ്രദേശത്തെ ഏതാനും ആടുകളെ ചത്തനിലയില്‍ കണ്ടിരുന്നു. ആടുകളെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ വളര്‍ത്തുനായയുടെ ജഡം കണ്ടതോടെ നേരത്തെചത്ത ആടുകള്‍ പുലിയുടെ ആക്രമണത്തിനിരയായതാണെന്ന സംശയത്തിലാണ് നാട്ടുകാര്‍. കോടശേരി മലയുടെ താഴ്‌വാരത്തുള്ള മാങ്കുറ്റിപ്പാടം പ്രദേശത്ത് ആദ്യമായാണ് പുലിയുടെ സാന്നിധ്യം സംശയിക്കുന്നത്.

മറ്റത്തൂര്‍ മുതല്‍ വെള്ളിക്കുളങ്ങര കമലക്കട്ടിവരെ നീണ്ടുകിടക്കുന്ന കോടശേരി മലയില്‍ കാട്ടുപന്നി, കുറുക്കന്‍ തുടങ്ങിയ ചെറുമൃഗങ്ങള്‍ മാത്രമാണ് ഇതുവരെ കാണപ്പെട്ടിരുന്നത്. പുലിയുടെ സാന്നിധ്യം ബലപ്പെട്ടതോടെ മലയോരത്തുള്ള ജനങ്ങള്‍ ഭീതിയിലാണ്. പുലിയെ കണ്ടെത്തുന്നതിനായി വനംവകുപ്പുദ്യോഗ്ഥര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് പ്രദേശത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up