x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോഡ്ജുകളിൽ മിന്നല്‍ പരിശോധന; മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

വെബ് ഡെസ്ക്
Published: July 18, 2026 11:45 PM IST | Updated: July 18, 2026 11:45 PM IST

ഓപ്പറേൻ തൂഫാൻ

കാളികാവ്: ഓപറേഷന്‍ തൂഫാന്‍റെ ഭാഗമായി കാളികാവ് പോലീസും നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.

കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി ചക്കാലമറ്റം അച്ചായന്‍ എന്ന ജിതിന്‍ ജോര്‍ജ് (35), കാളികാവ് അടക്കാക്കുണ്ട് സ്വദേശി കടമ്പോടന്‍ സല്‍മാന്‍ ഫാരിസ് (24), കരുവാരകുണ്ട് മാമ്പറ്റ സ്വദേശി കൂത്രാടന്‍ മുഹമ്മദ് അസ്‌നീഫ് (30) എന്നിവരെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍റെ നേതൃത്വത്തില്‍ കാളികാവ് ചെങ്കോട് പ്രതികള്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍നിന്ന് പിടികൂടിയത്.
എംഡിഎംഎ വില്‍പ്പനയ്ക്കായുള്ള ഇലക‌്ട്രോണിക് ത്രാസ്, സിപ് ലോക്ക് കവറുകള്‍, ഗ്ലാസ് പൈപ്പുകള്‍ തുടങ്ങിയവ പ്രതികളില്‍നിന്ന് കണ്ടെടുത്തു.

പിടിയിലായ ജിതിന്‍ ജോര്‍ജിനെ മുമ്പ് എംഡിഎംഎയുമായി ഡാന്‍സാഫ് ടീം പിടികൂടിയിരുന്നു. മയക്കുമരുന്ന് കേസില്‍ അടക്കം നാലോളം കേസുകളില്‍ പ്രതിയാണ് ജിതിന്‍ ജോര്‍ജ്. പ്രതികള്‍ക്ക് മയക്കു മരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ചും വില്‍പ്പനയ്ക്കായും ഉപയോഗത്തിനായും എംഡിഎംഎ വാങ്ങിയവരെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.

പ്രൊബേഷന്‍ എസ്‌ഐ മുഹമ്മദ് റിഷാല്‍, എസ്‌സിപിഒ ഷൈജു, സിപിഒ ഷാജിര്‍ എന്നിവരും നിലമ്പൂര്‍ ഡാന്‍സാഫ് ടീമും പരിശോധനയില്‍ പങ്കെടുത്തു.

Tags : Nattuvishesham District News

Recent News

Corehub Up