x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണവിപണി ലക്ഷ്യമാക്കി നേന്ത്രക്കായ വിലയില്‍ വര്‍ധന

വെബ് ഡെസ്ക്
Published: July 29, 2026 03:15 AM IST | Updated: July 29, 2026 03:15 AM IST

മാനന്തവാടി കടയില്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന വാഴക്കുല.

മാനന്തവാടി: ഓണവിപണി മുന്നില്‍ക്കണ്ട് നേന്ത്രക്കായ വിലയില്‍ വര്‍ധന. പത്ത് ദിവസത്തിനുള്ളില്‍ കിലോയ്ക്ക് 13 രൂപയോളമാണ് നേന്ത്രക്കായ്ക്ക് വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് വിപണിയിലെ സൂചന.

ഓണത്തോടനുബന്ധിച്ച് ചിപ്‌സ്, ശര്‍ക്കരവരട്ടി തുടങ്ങിയ ഉത്പന്നങ്ങള്‍ വന്‍തോതില്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിനായി വ്യാപാരികളും വന്‍കിട നിര്‍മാതാക്കളും കായ വന്‍തോതില്‍ സംഭരിച്ചു തുടങ്ങിയതും ഒരാഴ്ചയായി പ്രദേശിക ഉത്പാദനം കുറഞ്ഞതുമാണ് പെട്ടെന്നുള്ള വിലവര്‍ധനയുടെ പ്രധാന കാരണം. ജില്ലയില്‍ ഭൂരിഭാഗം കര്‍ഷകരുടെയും വാഴക്കുലകളുടെ വിളവെടുപ്പും വില്‍പനയും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരാഴ്ചയായിലേറേയായി പ്രാദേശികമായ ഉത്പാദനത്തിലുണ്ടായ ഈ കുറവും കായ സംഭരണം ശക്തമായതും വിലക്കയറ്റത്തിന്‍റെ ആക്കം കൂട്ടി.

തമിഴ്‌നാട്-കര്‍ണാടക തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള കായയുടെ വരവും നിലച്ചതോടെയാണ് നേന്ത്രക്കായ വില പെട്ടെന്ന് ഉയര്‍ന്നത്.

ഓണം അടുത്തുവരുന്നതോടെ നേന്ത്രക്കായ ഉത്പന്നങ്ങള്‍ക്ക് പൊള്ളുന്ന വില നല്‍കേണ്ടി വരുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍. അതേ സമയം ഓണത്തോടടുക്കുമ്പോള്‍ വില 50 രൂപയിലേക്കെത്താനും സാധ്യതയുണ്ട്.

Tags : Onam market NattuVishasham DistrictNews

Recent News

Corehub Up