x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗണേശോത്സവ ഘോഷയാത്രയ്ക്ക് പുഴപ്പാലത്തിൽ സൗകര്യമൊരുക്കുമെന്നു പൊതുമരാമത്ത് വകുപ്പ്

വെബ് ഡെസ്ക്
Published: September 15, 2026 05:35 AM IST | Updated: September 15, 2026 05:35 AM IST

നിമജ്ജന ഘോഷയാത്രക്ക് പുഴപ്പാലം തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഭാരവാഹികൾ നഗരസഭാ സൂപ്രണ്ടുമായി ചർച്ച നടത്തുന്നു.

ചിറ്റൂർ: ഗണേശോത്സവദിനത്തിൽ ചിറ്റൂർ പുഴപ്പാലം അടച്ചുപൂട്ടിയത് നിമജ്ജന ഘോഷയാത്രയ്ക്ക് തടസമാവുന്നതായി ആരോപിച്ച് ബിജെപി പ്രവർത്തകർ ചിറ്റൂർ- തത്തമംഗലം നഗരസഭാ കാര്യാലയിൽ പ്രതിഷേധവുമായെത്തി.സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ സൂപ്രണ്ടിന്‍റെ ചേംബറിലെത്തി വിഷയത്തിൽ തർക്കത്തിലേർപ്പെട്ടു.

പാലം നവീകരണ ജോലികൾ പൂർണമായും പൊതുമരാമത്ത് റോഡ് വിഭാഗത്തിന്‍റെ നിയന്ത്രണത്തിലാണെന്നും നഗരസഭക്ക് ഇതിൽ ഇടപെടാനാകില്ലെന്നും പ്രതിഷേധക്കാരെ അറിയിച്ചു. ഇത് ഏറെനേരം വാഗ്വാദങ്ങൾക്കിടയാക്കി. പിന്നീട് പൊതുമരാമത്ത് ജീവനക്കാർ നിമജ്ജന ഘോഷയാത്ര പോവുന്നസമയം അറിയിച്ചാൽ സഞ്ചാരസൗകര്യം ഏർപ്പെടുത്താമെന്ന് അറിയിച്ചു. ബിജെപി ഈസ്റ്റ് ജില്ലാ ജനറൽസെക്രട്ടി എ.കെ. ഓമനക്കുട്ടൻ, വി. രമേശ്, എ. ദണ്ഡപാണി, ബി. കണ്ണജ്യോതി, വി.ടി. രാമദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭാ സൂപ്രണ്ടുമായി ചർച്ച നടത്തിയത്.

 

 

ഗണേശോത്സവം ഇന്ന്: പലയിടത്തും ഗതാഗത നിയന്ത്രണം

 

പാലക്കാട് നഗരത്തിൽ
പാലക്കാട്: ഗണേശോത്സവ ഘോഷയാത്രകളുടെ ഭാഗമായി ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം. രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെ മേപ്പറന്പ് ഭാഗത്തുനിന്ന് മേലാമുറിയിലേക്കും മൂന്നുമുതൽ മേലാമുറിയിൽനിന്ന് ശകുന്തള ജംഗ്ഷൻ ഭാഗത്തേക്കും മൂന്നുമുതൽ ടൗണ്‍ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ബിഒസി റോഡ് വഴി മാർക്കറ്റിലേക്കും ചുണ്ണാന്പുത്തറയിലേക്കും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
ഉച്ചയ്ക്കുശേഷം മൂന്നുമുതൽ താരേക്കാട് നിന്ന് മുനിസിപ്പൽ സ്റ്റാൻഡ് ഭാഗത്തേക്കും ഗതാഗതനിയന്ത്രണം ഉണ്ടാകും. മുനിസിപ്പൽ സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ മൂന്നുമുതൽ ഒലവക്കോട് ചാത്തപുരം ശേഖരിപുരം മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽവന്ന് തിരിച്ചുപോകണം. വൈകുന്നേരം അഞ്ചുമുതൽ കോട്ടമൈതാനം ഭാഗത്തുനിന്ന് സുൽത്താൻപേട്ടവഴി വിക്ടോറിയ കോളജ് ഭാഗത്തേക്കും കൊപ്പം ശേഖരിപുരം, ചുണ്ണാന്പുത്തറ, സ്റ്റേഡിയം ഭാഗത്തു നിന്നും വിക്ടോറിയ കോളജ് ഭാഗത്തേക്കും നിയന്ത്രണമുണ്ടാകും.
വൈകുന്നേരം ഏഴുമുതൽ ഒലവക്കോട് ഭാഗത്തുനിന്ന് ചാത്തപുരം റോഡിലേക്ക് ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ഒലവക്കോട് എത്തുന്ന വാഹനങ്ങൾ റെയിവേഗേറ്റ് കാവിൽപാട്, പേഴുംകര മേപ്പറന്പ് വഴി ടൗണിലേക്ക് പ്രവേശിക്കണം. കോയന്പത്തൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങളും വലിയ വാഹനങ്ങളും, മേപ്പറന്പ്, പറളി, മുണ്ടൂർ വഴിയും തിരിച്ചും അതുവഴി പോകേണ്ടതാണ്.

മണ്ണാർക്കാട് നഗരത്തിൽ
മണ്ണാർക്കാട്: ഗണേശോത്സവത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമുതൽ രാത്രി എട്ടുവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ ആര്യമ്പാവിൽനിന്ന് തിരിഞ്ഞ് കരിമ്പുഴ- തിരുവാഴിയോട്- കടമ്പഴിപ്പുറം- കോങ്ങാട് വഴിയും പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മുണ്ടൂർ- കോങ്ങാട്- കടമ്പഴിപ്പുറം- തിരുവാഴിയോട്- കരിമ്പുഴ ആര്യമ്പാവ് വഴിയും പോകണം. പാലക്കാട് ഭാഗത്തുനിന്ന് മണ്ണാർക്കാട് ടൗണിലേക്കുവരുന്ന ബസുകൾ നെല്ലിപ്പുഴവന്ന് തിരിച്ചു പോകണം.

വടക്കഞ്ചേരി ടൗണിൽ
വടക്കഞ്ചേരി: ഗണേശോത്സവത്തോടനുബന്ധിച്ച് വടക്കഞ്ചേരി ടൗണിൽ നടക്കുന്ന നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി ഇന്ന് വൈകീട്ട് നാലുമുതൽ ഏഴുവരെ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
പാലക്കാട്, നെന്മാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചെറുപുഷ്പം ടിബി ജംഗ്ഷനിൽനിന്ന് റോയൽ ജംഗ്ഷൻ വഴി തങ്കം തിയറ്റർ കവലയിലൂടെവന്ന് സ്റ്റാൻഡിലെത്തി പോകണം. കിഴക്കഞ്ചേരി ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾ ടൗണിൽ സുനിത ജംഗ്ഷൻവഴി സ്റ്റാൻഡിൽ പ്രവേശിച്ച് അതേവഴിക്കുതന്നെ പോകണം.
മന്ദത്ത് നടക്കുന്ന നിമജ്ജന ഘോഷയാത്രാ സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചർ ഉദ്ഘാടനം ചെയ്യും. വിവിധ ദേശങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹങ്ങൾ മന്ദത്ത് സംഗമിക്കും. തുടർന്ന് വാദ്യഘോഷങ്ങളോടെ മംഗലംപുഴയിൽ നിമജ്ജനം ചെയ്യും.

നെന്മാറ ടൗണിൽ
നെന്മാറ: വിനായക ചതുർഥിയോടനുബന്ധിച്ചുള്ള നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി നെന്മാറ ടൗണിൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്കുശേഷം മൂന്നുമുതൽ പൊള്ളാച്ചിയിൽനിന്ന് തൃശൂർ ഭാഗത്തേക്കുവരുന്ന ചരക്കുവാഹനങ്ങൾ കൊല്ലങ്കോട് കോവിലകംമുക്ക് വഴി തിരിഞ്ഞ് പല്ലാവൂർ- കുനിശേരി- ആലത്തൂർ വഴിയും തൃശൂർ ഭാഗത്തുനിന്ന് പൊള്ളാച്ചി ഭാഗത്തേക്കുവരുന്ന ചരക്കുവാഹനങ്ങൾ ചിറ്റിലഞ്ചേരി വഴി തിരിഞ്ഞ് തൃപ്പാളൂർ- കുനിശേരി- പല്ലാവൂർ- കൊല്ലങ്കോട് വഴിയും പോകേണ്ടതാണെന്നു നെന്മാറ പൊലിസ് അറിയിച്ചു.

പാലക്കാട് നഗത്തിൽ വൈദ്യുതി
വിതരണം തടസപ്പെടും
പാലക്കാട്: ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്കുശേഷം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് കെഎസ്ഇബി പാലക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
ഘോഷയാത്ര കടന്നുപോകുന്ന റൂട്ടുകളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി പത്തുവരെയാണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക. മൂത്താന്തറ, മേലാമുറി, വലിയങ്ങാടി, മാര്‍ക്കറ്റ് റോഡ്, ബിഒസി റോഡ്, ആര്‍എസ് റോഡ്, ജിബി റോഡ്, കോളജ് റോഡ്, താരേക്കാട്, വിക്ടോറിയ കോളജ് പരിസരം, ചാത്തപുരം, കല്‍പാത്തി എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.

Tags : NattuVishesham DistrictNews

Recent News

Corehub Up