x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെയിൽവേ സ്റ്റേഷൻ നവീകരണം; അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം

വെബ് ഡെസ്ക്
Published: July 24, 2026 11:29 PM IST | Updated: July 24, 2026 11:29 PM IST

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡ് പുതുക്കൽ അവസാന ഘട്ടത്തിൽ.

ആലപ്പുഴ: റെയിൽവേ സ്റ്റേഷന്‍റെയും സമീപപാതകളുടെയും നവീകരണത്തിൽ വർഷങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെർപ).
കെർപയുടെ പ്രധാന
ആവശ്യങ്ങൾ

അപകടക്കെണിയാകുന്ന ഹമ്പുകൾ ഒഴിവാക്കണം. അര കിലോമീറ്ററിനുള്ളിൽ മുന്നറിയിപ്പ് ബോർഡുകളോ അടയാളങ്ങളോ ഇല്ലാതെ അര ഡസനിലേറെ ഹമ്പുകൾ മുൻപുണ്ടായിരുന്നു. ഇത്തരം ഹമ്പുകൾ വീണ്ടും റോഡിൽ നിർമിക്കരുത്.

യാത്രക്കാരെ ഇറക്കാനും കയറ്റാനും താത്കാലികമായി എത്തുന്ന വാഹനങ്ങൾക്ക് നിശ്ചിതസമയം സൗജന്യ പാർക്കിംഗ് അനുവദിക്കണം. സ്റ്റേഷൻ വളപ്പിൽ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽ നിന്നും നിർബന്ധിതമായി ഫീസ് ഈടാക്കരുത്.

ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകൾ എന്നിവയ്ക്ക് പാർക്കിംഗ് ഇടങ്ങൾ വേർതിരിക്കണം.

തൂണുകളും പുറത്തുള്ള കെട്ടുകളും വൃത്താകൃതിയിലാക്കണം. നിർമാണത്തിലുള്ള വലിയ തൂണുകളെല്ലാം ചതുരത്തിന് പകരം വൃത്താകൃതിയിലാക്കുകയാണ് ഉചിതം.

റോഡിലെയും നടപ്പാതയിലെയും തടസങ്ങളും ഫ്ലെക്സുകളും നീക്കണം.

ബീച്ച് ലെവൽ ക്രോസിലെ ഗാഗതക്കുരുക്കിന് ശാസ്ത്രീയ പരിഹാരമുണ്ടാക്കണം.

റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ ദുരിതം ഒഴിവാക്കാനും അപകടങ്ങൾ തടയാനും ഇടപെടൽ വേണമെന്ന് കെർപ പ്രസിഡന്‍റ് തോമസ് മത്തായി കരിക്കംപള്ളിൽ ആവശ്യപ്പെട്ടു.

 

Tags : Nattuvishesham DistrictNews DeepikaNews Railway Station

Recent News

Corehub Up