അപകടഭീഷണിയായി നില്ക്കുന്ന തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങള്‍.
കരുവാരകുണ്ട്: അരിമണല്‍ പൂച്ചപ്പടി അങ്കണവാടിക്ക് സമീപം റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടഭീഷണിയായി നില്ക്കുന്ന ദ്രവിച്ച മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. ദ്രവിച്ച ഒരു തെങ്ങ് ഉള്‍പ്പെടെ മൂന്ന് വന്‍ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.
മരങ്ങള്‍ക്ക് സമീപത്തായി അങ്കണവാടിക്ക് പുറമെ അഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്നുമുണ്ട്. മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ട്രീ കമ്മിറ്റി യോഗം ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും റവന്യു വകുപ്പിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. മഴ ശക്തമായാൽ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യതയുള്ളതിനാല്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.
Tags : Nattuvishesham DistrictNews