കൊല്ലം: എസ്ഐആര്‍ പ്രക്രിയയിലൂടെ കണ്ടെത്തിയ ജില്ലയിലെ വോട്ടര്‍മാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവാക്കപ്പെട്ടത് 1.60 ലക്ഷം വോട്ടർമാർ. ചേമ്പറില്‍ രാഷ്്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവേ വിവിധ കാരണങ്ങളാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടുള്ളവരില് അര്‍ഹരായവരെ കണ്ടെത്താന്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എന്‍. ദേവിദാസ് അറിയിച്ചു.
കരട് പട്ടികയിൽ 19,83,885 വോട്ടര്‍മാരാണുള്ളത്. പുരുഷന്- 9,46,604 , സ്ത്രീകൾ 10,37,263, ട്രാന്സ്ജന്ഡര് - 18. മുന്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത്: 21,44,527.
കരട് പട്ടികയില്‍ വിവിധകാരണങ്ങളാല്‍ ഒഴിവായത് 1,60,642 വോട്ടര്‍മാരാണ്. ജനുവരി 22 വരെ കരട് പട്ടിക സംബന്ധിച്ച സംശയങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്്ട്രീയ കക്ഷികള്‍ക്കും സമര്‍പ്പിക്കാം.
പട്ടിക നിയോജകമണ്ഡല അടിസ്ഥാനത്തില്‍ എല്ലാ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്കും കൈമാറും.
2002ല്‍ തയാറാക്കിയ അവസാന എസ് ഐ ആര് പട്ടിക പ്രകാരം കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്കി ഹിയറിംഗ് നടത്താന്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 14നു മുന്‍പായി പരാതികളിലും, ഹിയറിങ്ങിലൂടെ ലഭ്യമായ അപേക്ഷകളിലും തീരുമാനമെടുക്കണം. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 26ന് പ്രസിദ്ധീകരിക്കും. എച്ച്. ബേസില്‍ ലാല്‍ (സി പി ഐ (എം), അഡ്വ. തൃദീപ് കുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) എം. എസ്. ലാല്‍ (ബി ജെ പി ), ഈച്ചംവീട്ടില്‍ മുഹമ്മദ് നയാസ് (കേരള കോണ്‍ഗ്രസ് ജോസഫ്), അഡ്വ. വി. കൈപ്പുഴ റാം മോഹന്‍ (ആര്‍എസ്പി), എ. ഇക്ബാല്‍കുട്ടി (കേരള കോണ്‍ഗ്രസ് എം), അഡ്വ. വി. കൈപ്പുഴ റാം മോഹന്‍ (ആര് എസ് പി), എം. ശശികല റാവു (ബിജെപി),തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബി. ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.