x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാജ സ്വര്‍ണം നല്‍കി ആറ് ലക്ഷം തട്ടി; അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘം അറസ്റ്റില്‍

വെബ് ഡെസ്ക്
Published: July 15, 2026 05:34 AM IST | Updated: July 15, 2026 05:34 AM IST

അറസ്റ്റിലായ അര്‍ജുന്‍, വിനോദ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ കോഫീ ഷോപ്പില്‍ വച്ചു പരിചയപ്പെട്ട ദമ്പതിമാരുടെ ആറുലക്ഷം തട്ടിയെടുത്ത കേസില്‍ കര്‍ണാടക മൈസൂര്‍ സ്വദേശികളായ അര്‍ജുന്‍ (30), വിനോദ് (23) എന്നിവരെ പാലാരിവട്ടം പോലീസ് കന്യാകുമാരിയില്‍ നിന്നും അറസ്റ്റ് ചെയ്തു.

മൈസൂരില്‍ ഭൂമി ഖനനം ചെയ്ത സമയം ലഭിച്ച സ്വര്‍ണം തങ്ങളുടെ കൈവശമുണ്ടെന്നും അത് വില്‍ക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചാണ് മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന പരാതിക്കാരിയെയും ഭര്‍ത്താവിനെയും തട്ടിപ്പ് സംഘം സമീപിച്ചത്. സ്വര്‍ണമാണെന്ന് പരാതിക്കാരെ വിശ്വസിപ്പിക്കുന്നതിനായി സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ സംഘം ഒറിജിനല്‍ സ്വര്‍ണം സാന്പിളായി ആദ്യം നല്‍കി. തുടര്‍ന്ന് തങ്ങള്‍ക്ക് സഹോദരിയുടെ വിവാഹാവശ്യത്തിന് പണം അത്യാവശ്യമാണെന്നും കൈവശമുള്ള സ്വര്‍ണം നല്‍കാന്‍ തയാറാണെന്നും അഡ്വാന്‍സായി ആറു ലക്ഷം വേണമെന്നും വില്പനയ്ക്ക് ശേഷം ബാക്കിപണം നല്‍കിയാല്‍ മതിയെന്നും ദമ്പതികളോട് പറഞ്ഞു. പരാതിക്കാര്‍ ആറുലക്ഷം സംഘടിപ്പിച്ച് കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തു വച്ച് പ്രതികള്‍ക്ക് കൈമാറി.

പണം ലഭിച്ചശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതികളെ പരാതിക്കാര്‍ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പറ്റാതായതോടെ തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടു. ദമ്പതികള്‍ പരാതിയുമായി പാലാരിവട്ടം സ്റ്റേഷനിലെത്തുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത പാലാരിവട്ടം പോലീസ് പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി.

രാജസ്ഥാനില്‍ നിന്നും മൈസൂരുവിലെത്തി താമസിക്കുന്ന അന്തര്‍സംസ്ഥാന തട്ടിപ്പു സംഘമാണ് പിന്നിലെന്ന് വിവരം ലഭിച്ചതോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്‍റെ നിര്‍ദേശ പ്രകാരം പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ എ. അനൂപിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൈസൂരില്‍ നിന്നും ഒളിവില്‍ പോയ പ്രതികളെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കന്യാകുമാരിയിലെ ഒളിസങ്കേതത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്.

സംഘം സ്ഥിരമായി തട്ടിപ്പിനുപയോഗിച്ചുവരുന്ന വ്യാജ സ്വര്‍ണവും, മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലും കേരളത്തില്‍ വടക്കാഞ്ചേരി, ഷൊര്‍ണൂര്‍ എന്നീ സ്ഥലങ്ങളിലും തട്ടിപ്പു സംഘം നിരവധിയാളുകളെ ഇത്തരത്തില്‍ കബളിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags :

Recent News

Corehub Up