x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീനിവാസന്‍റെ വിയോഗം തീരാനഷ്ടം: പി.ജെ. ജോസഫ്


Published: December 21, 2025 07:01 AM IST | Updated: December 21, 2025 07:01 AM IST

തൊടുപുഴ: സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായിരുന്നു ശ്രീനിവാസൻ എന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ.


ആക്ഷേപഹാസ്യത്തിന്‍റെ സാധ്യതകൾ സൂക്ഷ്മമായിത്തന്നെ ഉപയോഗിച്ച ശ്രീനിവാസന്‍റെ സിനിമകൾ സാധാരണ മനുഷ്യരുടെ ജീവിതത്തിന്‍റെ നിസഹായതകളും സങ്കടങ്ങളും മിഴിവോടെ ആവിഷ്കരിച്ചു. സത്യൻ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്ത വരവേൽപ്പ് അടക്കമുള്ള സിനിമകൾ മലയാളിയുടെ ഒരു കാലഘട്ടത്തിന്‍റെ ചരിത്രവും ജീവിതവും പറയുന്നവയാണ്. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി.


1991 ൽ പുറത്തിറങ്ങിയ "സന്ദേശ'ത്തിന്‍റെ രാഷ്‌ട്രീയവും കേരളത്തിന്‍റെ രാഷ്‌ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നെന്നും അനുശോചനസന്ദേശത്തിൽ പി.ജെ. ജോസഫ് പറഞ്ഞു.

Tags : nattu vishashesham Srinivasan's demise

Recent News

Corehub Up