വാടക തര്‍ക്കത്തെ തുടര്‍ന്ന് ഉടമകള്‍ തകര്‍ത്ത വീട്
കൊല്ലം: വാടക തര്‍ക്കത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി ദന്പതികൾ താമസിച്ചുവരുന്ന വീടും കടയും ഉടമകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി.
വാടകക്കാരായ ദമ്പതികള്‍ പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ പോയിരുന്ന സമയത്താണ് സംഭവം.
അബ്ദുൾ വാഹിദും സുഹറാ ബീവിയും വര്‍ഷങ്ങളായി താമസിച്ചു വന്നിരുന്ന കടയോട് കൂടിയ വീടാണ് ഉടമകള്‍ ഇന്നലെ രാവിലെ പൂര്‍ണമായും തകര്‍ത്തത്.
വാടകക്കാരും ഉടമകളും തമ്മില്‍ വിഷയത്തില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ പരാതി നല്‍കുന്നതിനായി പൊലീസ് സ്റ്റേഷനില്‍ പോയിരുന്ന സമയത്താണ് ഉടമസ്ഥര്‍ കെട്ടിടം തകര്‍ത്തതെന്ന് ദമ്പതികള്‍ ആരോപിച്ചു. അന്‍വര്‍, ദില്‍വര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട് തകര്‍ത്തതെന്നും ദമ്പതികള്‍ ആരോപിക്കുന്നു. വീട് തകര്‍ത്തതോടെ വസ്ത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളും അടക്കം അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടു നശിച്ചതായും അബ്ദുൾ വാഹിദും സുഹറാ ബീവിയും പറഞ്ഞു.