x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിധി ഇന്നറിയാം


Published: December 13, 2025 06:40 AM IST | Updated: December 13, 2025 06:40 AM IST

പാലക്കാട്: തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന് ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടക്കും

13 ബ്ലോക്ക്തല കേന്ദ്രങ്ങളില്‍ പഞ്ചായത്തുകളുടെയും ഏഴു നഗരസഭാതലങ്ങളില്‍ അതത് നഗരസഭകളുടെയും വോട്ടെണ്ണും.
ഇതുകൂടാതെ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ എണ്ണും.


ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും. പോസ്റ്റല്‍ ബാലറ്റുകള്‍ എട്ടോടെ എണ്ണിത്തുടങ്ങും. രാവിലെ 7.45 ന് സ്‌ട്രോംഗ് റൂമുകള്‍ തുറക്കും.


സ്ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്‍റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെനിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ ഓരോ ഗ്രാമ പഞ്ചായത്തിനും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടിംഗ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടുപോകും. ഇവിഎം വോട്ടെണ്ണല്‍ രാവിലെ 8.30 നു ആരംഭിക്കും.


വോട്ടെണ്ണലിനു ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്‌ട്രോംഗ് റൂമുകളില്‍നിന്നും ടേബിളുകളില്‍ എത്തിക്കുക.


ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഇവിഎം വോട്ടെണ്ണുന്നത് ബ്ലോക്ക്തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും.


വോട്ടെണ്ണൽ പ്രക്രിയ ഇപ്രകാരം


വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിംഗ് മെഷീനുകള്‍ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെയായിരിക്കും എണ്ണുക.

സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്‍റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക. പരമാവധി എട്ടു വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ ഒരു വോട്ടെണ്ണല്‍ ടേബിളില്‍ എണ്ണും. ഓരോ പഞ്ചായത്തിലെയും ബൂത്തുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ ടേബിളുകള്‍ സെന്‍ററില്‍ സജ്ജീകരിച്ചിട്ടുണ്ടാവും.


ടേബിളില്‍വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായുണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ, ഇലക്്ഷന്‍ ഏജന്‍റുമാരുടെയോ കൗണ്ടിംഗ് ഏജന്‍റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വോട്ടുനില ലഭിക്കും.


തുടര്‍ന്ന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍തന്നെ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ അതാത് റിസള്‍ട്ട് ഷീറ്റുകളില്‍ രേഖപ്പെടുത്തി വരണാധികാരിക്കു നല്‍കും. ഒരു വാര്‍ഡിലെ അല്ലെങ്കില്‍ ഡിവിഷനിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെയും ഇവിഎം വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അത് രണ്ടുംചേര്‍ത്ത് കൂടുതല്‍ വോട്ടുകിട്ടുന്ന സ്ഥാനാര്‍ഥി വിജയിച്ചതായി വരണാധികാരിമാര്‍ ഫലപ്രഖ്യാപനം നടത്തും.


വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്്ഷന്‍ ഏജന്‍റുമാര്‍, കൗണ്ടിംഗ് ഏജന്‍റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

 

ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

നഗരസഭകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും
ഷൊര്‍ണൂര്‍- ഷൊര്‍ണൂര്‍ സെന്‍റ് തെരേസാസ് കോണ്‍വന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ഒറ്റപ്പാലം- എല്‍എസ്എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലക്കാട്- മുന്‍സിപ്പാലിറ്റി ഹാള്‍.


ചിറ്റൂര്‍തത്തമംഗലം- അമ്പാട്ടുപാളയത്തെ മുനിസിപ്പല്‍ ഓഫീസ്. പട്ടാമ്പി- പട്ടാമ്പി ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍. ചെര്‍പ്പുളശ്ശേരി- ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. മണ്ണാര്‍ക്കാട്- കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.


ബ്ലോക്ക് പഞ്ചായത്തുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും


തൃത്താല ബ്ലോക്ക്- കൂറ്റനാട് വട്ടേനാട് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പട്ടാമ്പി- പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളജ്. ഒറ്റപ്പാലം- ഒറ്റപ്പാലം എന്‍എസ്എസ് കെപിടി സ്കൂൾ ആന്‍ഡ് എന്‍എസ്എസ് ബിഎഡ് ട്രെയ്നിംഗ് കോളജ്. ശ്രീകൃഷ്ണപുരം- ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. മണ്ണാര്‍ക്കാട്- മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. അട്ടപ്പാടി- അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്. പാലക്കാട്- കല്ലേക്കാട് വ്യാസ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍. കുഴല്‍മന്ദം- പെരിയപാലം സിഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ചിറ്റൂര്‍- കൊഴിഞ്ഞാന്പാറ നാട്ടുകല്‍ ഗവണ്‍മെന്‍റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്.


കൊല്ലങ്കോട്- കൊല്ലങ്കോട് ബിഎസ്എസ് ഹയർസെക്കൻഡറി സ്‌കൂള്‍. നെന്മാറ- നെന്മാറ എന്‍എസ്എസ് കോളജ്. മലമ്പുഴ- പാലക്കാട് വിക്ടോറിയ കോളജ്. ആലത്തൂര്‍- ആലത്തൂര്‍ എഎസ്എംഎം ഹയർസെക്കൻഡറി സ്കൂൾ.

ആലത്തൂർ ടൗണിൽ ഇന്നു ഗതാഗതനിയന്ത്രണം


ആലത്തൂർ: വോട്ടെണ്ണൽ ദിനമായ ഇന്ന് ആലത്തൂർ ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.വടക്കഞ്ചേരി ഭാഗത്തുനിന്നും ആലത്തൂരിലേക്കു വരുന്ന ബസുകൾ ദേശീയപാതയിലൂടെ സ്വാതി ജംഗ്ഷനിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്വാതി ജംഗ്ഷൻവഴി പാലക്കാട് ഭാഗത്തേക്കു സർവീസ് നടത്തണം.


പാലക്കാട്ടുനിന്നും തൃശൂർ ഭാഗത്തേക്കുപോകുന്ന ബസുകൾ ദേശീയപാതയിലൂടെ സ്വാതി ജംഗ്ഷനിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്വാതി ജംഗ്ഷൻവഴിതന്നെ സർവീസ് നടത്തണം.


കാവശേരി ഭാഗത്തുനിന്നും വരുന്ന ബസുകൾ മലമലമുക്കിൽനിന്നും നെല്ലിയാംകുന്നം വഴി ദേശീയപാതയിൽ പ്രവേശിച്ച് സ്വാതി ജംഗ്ഷൻ വഴി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ ഇതുവഴിതന്നെ സർവീസ് നടത്തണം.


കാവശേരി ഭാഗത്തേക്കു പോകുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും നെല്ലിയാംകുന്നം വഴി മലമല മുക്ക് ജംഗ്ഷനിലൂടെ കാവശേരി ഭാഗത്തേക്കു പോകണം.


കുനിശേരി ഭാഗത്തു നിന്നും ആലത്തൂരിലേക്കു വരുന്ന ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്വാതി ജംഗ്ഷൻവഴി തന്നെ സർവീസ് നടത്തണമെന്നു ആലത്തൂർ പോലീസ് അറിയിച്ചു.

Tags : general election

Recent News

Corehub Up