x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയിൽ ഒന്നാംഘട്ട സെൻസസ് പൂർത്തിയാക്കി

വെബ് ഡെസ്ക്
Published: July 30, 2026 02:48 AM IST | Updated: July 30, 2026 02:48 AM IST

പ്രതീകാത്മക ചിത്രം

കണ്ണൂർ: വിവര ശേഖരണം പൂർത്തിയാക്കാനുള്ള സമയപരിധിയുടെ രണ്ടു ദിവസം മുന്നേ സെൻസസ് ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായുള്ള വിവരശേഖരണം പൂർത്തിയാക്കി കണ്ണൂർ ജില്ല. ജില്ലയില്‍ ആകെയുള്ള 4823 വീട് പട്ടികാ ബ്ലോക്കുകളിലെയും (എച്ച്എല്‍ബി) മുഴുവന്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരശേഖരണമാണ് എന്യുമറേറ്റര്‍മാര്‍ ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ പൂർത്തീകരിച്ചത്. ശരാശരി 700 മുതല്‍ 800 വരെ ജനസംഖ്യ ഉള്‍ക്കൊള്ളുന്നതാണ് ഒരു എച്ച്എല്‍ബി.

ജൂലൈ ഒന്നിന് ആരംഭിച്ച ആദ്യഘട്ട സെന്‍സസില്‍ വീടുകളുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങളാണ് എന്യുമറേറ്റര്‍മാര്‍ നേരിട്ടെത്തി ശേഖരിച്ചത്. ജില്ലയില്‍ ആകെ 16 ചാര്‍ജ് ഓഫീസര്‍മാരും 647 സൂപ്പര്‍വൈസര്‍മാരും 3991 എന്യുമറേറ്റര്‍മാരുമാണ് സെന്‍സസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്.

നേരത്തേ സെല്‍ഫ് എന്യുമറേഷന്‍റെ ഭാഗമായി ജില്ലയില്‍ 62,733 പേര്‍ സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളും എന്യുമറേറ്റര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ച് ഇതിനകം സെന്‍സസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തി. സെന്‍സസിന്‍റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക.

സെന്‍സസ് വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതില്‍ ശ്ലാഘനീയമായ പങ്കുവഹിച്ച ജില്ലാതല സെന്‍സസ് ഓഫീസര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്യുമറേറ്റര്‍മാര്‍, സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കളക്ടറേറ്റിലെയും താലൂക്കുകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് അഭിനന്ദിച്ചു.
സെന്‍സസ് വിവരശേഖരണവുമായി മികച്ച രീതിയില്‍ സഹകരിച്ച ജില്ലയിലെ ജനങ്ങള്‍ക്കും കളക്ടർ നന്ദി അറിയിച്ചു.

 

Tags : census NattuVishasham DistrictNews

Recent News

Corehub Up