x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയിൽ പന്തലിന് കാൽനാട്ടി


Published: February 16, 2026 11:22 PM IST | Updated: February 16, 2026 11:22 PM IST

ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയിലെ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ ശ്രാദ്ധത്തിരുനാളിന് ഒരുക്കമായുള്ള വിശാലമായ പന്തലിന്‍റെ കാൽനാട്ടു കർമം ബസിലിക്ക റെക്ട

ചമ്പക്കുളം: ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് ബസിലിക്കയിലെ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ ശ്രാദ്ധ തിരുനാളിന് ഒരുക്കമായി പള്ളിമുറ്റത്ത് നിർമിക്കുന്ന വിശാലമായ പന്തലിന്‍റെ കാൽനാട്ടുകർമം ബസിലിക്ക റെക്ടർ റവ. ഡോ. ജയിംസ് പാലയ്ക്കൽ നിർവഹിച്ചു.

വിശുദ്ധ യൗസേപ്പിതാവിന്‍റെ ശ്രാദ്ധ തിരുനാളിനോടനുബന്ധിച്ച് മാർച്ച് 19ന് നടക്കുന്ന പന്തി ഭോജനത്തിൽ പങ്കെടുക്കാനായി 25,000 ലധികം ആളുകളാണ് ഇവിടെയെത്തുന്നത്. എല്ലാവർക്കും മൈതാനത്ത് ഇരുന്ന് പന്തിഭോജനത്തിൽ പങ്കുകൊള്ളാൻ തക്ക തരത്തിൽ വിശാലമായ താത്കാലിക വിരിപ്പന്തൽ പള്ളി മൈതാനങ്ങളിലും ചുറ്റുവട്ടങ്ങളിലും വിരിക്കാറുണ്ട്. മീനച്ചൂടിനെ അവഗണിച്ചും പള്ളി മൈതാനത്ത് നാനാ ജാതിമതസ്ഥരായ പതിനായിരങ്ങളാണ് ഓരോ വർഷവും പന്തി ഭോജനത്തിന് എത്തിച്ചേരുന്നത്.

മാർച്ച് 19 ന് ഉച്ചക്ക് 12 ന് നടത്തപ്പെടുന്ന പന്തിഭോജനത്തിനെത്തുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ പ്രകൃതിക്കിണങ്ങുംവിധം പച്ച നെറ്റ് വിരിച്ചാണ് പന്തൽ തയാറാക്കുന്നതെന്ന് ജനറൽ സെക്രട്ടറി കുഞ്ഞുമോൻ കളത്തിൽപറമ്പ്, പന്തൽ കമ്മിറ്റി കൺവീനർ ടോമിച്ചൻ എതിരേറ്റ് ചേരാവള്ളി എന്നിവർ അറിയിച്ചു.

Tags : Champakulam nattuvishesham local news

Recent News

Corehub Up