x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാറില്‍നിന്നിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു;  പെരുന്നയില്‍ ആവേശമായി പ്രധാനമന്ത്രി


Published: April 5, 2026 12:28 AM IST | Updated: April 5, 2026 12:28 AM IST

 

ചങ്ങനാശേരി: ജനമധ്യത്തില്‍ നരേന്ദ്രമോദി കാറില്‍നിന്നിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തതു പെരുന്നയ്ക്ക് ആവേശമായി.

പെരുന്ന എന്‍എസ്എസ് ഹിന്ദുകോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങി തിരുവല്ലയില്‍നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പോകുംവഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെരുന്ന മന്നം ജഗ്ഷനില്‍ വാഹനം നിര്‍ത്തി ആളുകളെ അഭിവാദ്യം ചെയ്തത്. അപ്രതീക്ഷിതമായി പ്രധാനമന്ത്രി കാറില്‍നിന്നിറങ്ങി അഭിവാദ്യം ചെയ്തപ്പോള്‍ റോഡിന് ഇരുവശവും നിന്നവര്‍ കൈകളുയര്‍ത്തി പ്രധാനമന്ത്രിക്ക് ജയ്‌വിളികള്‍ മുളക്കി.

ഇരുനൂറ് മീറ്റളോളം ദൂരം ജനങ്ങളെ അഭിവാദ്യംചെയ്തശേഷമാണ് നരേന്ദ്രമോദി കാറിനുള്ളിലേക്കു കടന്നത്. ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ കാണാവുന്നവിധം സാവധാനമാണ് അദ്ദേഹം സഞ്ചരിച്ച വാഹനം കടന്നുപേയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈമാറിയ താമരചിഹ്നവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രധാനമന്ത്രി പെരുന്ന എന്‍എസ്എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങിയത്. തിരുവല്ലയിലെ സമ്മേളനത്തിനുശേഷം വൈകുന്നേരം അഞ്ചിനു തിരികെ പെരുന്നയില്‍ എത്തി ഹെലികോപ്റ്റര്‍ മാര്‍ഗം മടങ്ങി. മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചമുതല്‍ വൈകുന്നേരം ആറുവരെ ചങ്ങനാശേരിയിലും പരിസരമുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും കടുത്ത ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

Tags : nattu vishesham car and greeted the people

Recent News

Corehub Up