യുവാവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ.
കഴക്കൂട്ടം: ബൈക്കിന്റെ ഹെഡ് ലൈറ്റി ലെ പ്രകാശം മുഖത്തടിച്ചെന്നാരോപിച്ചു യുവാവിനെ ആക്രമിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. മൺവിള ചെങ്കൊടിക്കാട് പുതുവൽ പുത്തൻവീട്ടിൽ സുധീഷ് (35), തൃപ്പാദപുരം അജിത ഭവനിൽ നിഥിൻ ചന്ദ്രൻ (28), കിഴക്കുഭാഗം പൊങ്ങറ വീട്ടിൽ അരുൺദാസ് എന്നിവരാണ് അറസ്റ്റിലായത്.
തൃപ്പാദപുരം ഫേസ് ചാരിസ് വില്ലയിൽ സ്റ്റീവ് പോൾ സോളമനാണ് (40) ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ ബൈക്കിൽ വരികയായിരുന്ന സ്റ്റീവ് പോൾ സോളമന്റെ വാഹനത്തിൽനിന്നുള്ള വെളിച്ചം മുഖത്തടിച്ചെന്നാരോപിച്ചാണ് പ്രതികൾ ഇയാളെ തടഞ്ഞുനിറുത്തുകയും മർദിക്കുകയും കമ്പി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കു കയും ചെയ്തത്. ഇതിനുശേഷം ഭീഷണിപ്പെടുത്തി വീടു തുറന്ന് അകത്തുകയറിയ പ്രതികൾ ലഹരിവസ്തുക്കൾ ഉണ്ടോയെന്നു ചോദിച്ചു വീണ്ടും മർദിച്ചു. ഇതിനിടെ കത്തി ഉപയോഗിച്ച് സ്റ്റീവിന്റെ തലയ്ക്ക് നേരെ കുത്തുകയും ചെയ്തു. ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടത്. തുടർന്ന് ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.