x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർഷികസമൃദ്ധി വീണ്ടെടുക്കാൻ ഇലന്തൂർ : 10 നീർച്ചാലുകൾ നവീകരിക്കും


Published: July 2, 2026 04:22 AM IST | Updated: July 2, 2026 04:22 AM IST

വിബി - ജി - റാംജി പദ്ധതിയിൽ ഉൾപ്പെടുത്തി ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന നീർച്ചാൽ നവീകരണം പ്രസിഡന്‍റ് കെ.പി. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ഇലന്തൂർ: ഇലന്തൂർ ഗ്രാമത്തിലെ കാർഷിക സമൃദ്ധിയുടെ വീണ്ടെടുപ്പിന് 10 നീർച്ചാലുകൾ നവീകരിക്കും. വിബി - ജി - റാംജി പദ്ധതിയിൽ ഉൾപ്പടുത്തിയാണ് തോടുകൾ ശുചീകരിച്ചും ‌തടയണകൾ നിർമിച്ചും കാർഷിക ഉപയോഗത്തിനായി ജലമൊഴുക്ക് ക്രമീകരിക്കുക. മൂന്നു മാസം നീളുന്ന നവീകരണ പ്രവർത്തനങ്ങളിൽ 426 തൊഴിലുറപ്പ് തൊഴിലാളികൾ പങ്കുചേരും.

ഭഗവതികുന്ന് - വെട്ടിക്കൽ, വെട്ടിക്കൽ - ആനപ്പാറ, തെങ്ങുംതറ - വെട്ടിക്കൽ തോടുകളാണ് നവീകരിക്കുന്നതിൽ പ്രധാനം. പുള്ളുവനാൽ കച്ചകെട്ട് മേമുറിയിൽ, കുമരമല പമ്പ് ഹൗസ് -കരിങ്ങാട്ടിൽ, തുമ്പോന്തറ - ചെമ്പകത്തിനാൽ, പട്ടംതറ, നെല്ലിക്കുന്ന് - ഇലന്തൂർ ജംഗ്ഷൻ, സിഎസ്ഐ- വെട്ടിക്കൽ പടി, ഭജനമഠം - മധുമല, കൊച്ചുവരട്ടുചിറ തുടങ്ങിയ തോടുകളാണ് നവീകരിക്കുക. ഇലന്തൂർ പഞ്ചാത്തിലെ ഏക്കർ കണക്കിന് പാടശേഖരങ്ങളെ ജലസമൃദ്ധമാക്കുന്നതാണ് ഈ തോടുകൾ.

കൈയേറ്റവും മാലിന്യം നിറഞ്ഞും നീർച്ചാലുകൾ നാശോന്മുഖമായതോടെയാണ് ജനകീയ കൂട്ടായ്മയിൽ തോടുകൾ നവീകരിക്കാൻ പഞ്ചായത്തു ഭരണസമിതി പദ്ധതിയിട്ടത്. ജലസമൃദ്ധി ഉറപ്പാക്കാൻ വിവിധ സ്ഥലങ്ങളിൽ തടയകളും നിർമിക്കും. തരിശു പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സിഎസ്ഐ പള്ളിപ്പടി മുതൽ വെട്ടിക്കൽ വരെയുള്ള തോട് നവീകരിച്ച് വിബി - ജി - റാംജി പദ്ധതിയുടെ പഞ്ചായത്തുതല പ്രവർത്തനം ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.‌പി. മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം ചെമ്പകത്തിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ റേച്ചൽ തോമസ്, കമ്മിറ്റി അംഗങ്ങളായ കെ.ജി. റെജി, അരുൺ രാജ്, ഇന്ദിരാ മോഹൻ, രെഞ്ചു രാജേഷ്, പദ്ധതി അക്രെഡിറ്റഡ് എൻജിനിയർ അനീഷ് വി. നായർ, സാജൻ ജോർജ്, സുനിത കെ. ബേബി എന്നിവർ പ്രസംഗിച്ചു.

കൂടുതൽ ഷൂട്ടർമാരെ നിയോഗിച്ച് കൃഷി നശിപ്പിക്കുന്ന പന്നികളെ നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മാലിന്യങ്ങൾ തോട്ടിൽ തള്ളാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ് കെ.പി. മുകുന്ദനും സ്ഥിരംസമിതി അധ്യക്ഷൻ സാം ചെമ്പകത്തിലും മുന്നറിയിപ്പ് നൽകി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up