ഇടുക്കി: കൊക്കയാര്‍ പഞ്ചായത്തിലെ ബോയ്സ് എസ്റ്റേറ്റ് പരിസരത്തുള്ള റോഡില്‍ മണ്ണ് കെട്ടിക്കിടന്ന് ഗതാഗത തടസമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. റോഡില്‍ മണ്ണ് ഒഴുകിയിറങ്ങുന്നത് കാരണം മേലോരം, അഴങ്ങാട് നിവാസികള്‍ക്ക് യാത്ര ദുഃസഹമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊക്കയാര്‍ പഞ്ചായത്ത് സെക്രട്ടറിയില്‍നിന്നു കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. എസ്റ്റേറ്റില്‍നിന്ന് ഒഴുകിയെത്തുന്ന മണ്ണ് റോഡില്‍ കൂടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ബോയ്സ് എസ്റ്റേറ്റ് മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. തുടര്‍ന്ന് റോഡ് പരിശോധിച്ചപ്പോള്‍ മണ്ണൊലിച്ചു കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പരാതി ആവര്‍ത്തിച്ചാല്‍ കൊക്കയാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കണമെന്ന് കമ്മീഷന് പരാതിക്കാരന് നിര്‍ദേശം നല്കി. പരാതിക്കാരനെയും എസ്റ്റേറ്റ് മാനേജരെയും കേട്ടും സ്ഥലപരിശോധന നടത്തിയും പഞ്ചായത്ത് സെക്രട്ടറി നിയമാനുസൃതം നടപടിയെടുക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. മേലോരം ആൻഡ് അഴങ്ങാട് റെസിഡന്റ്സ് അസോസിയേഷനുവേണ്ടി സേലസ് ചെറിയാന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.