x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊഴുതനയിലും പരിസരങ്ങളിലും കാട്ടാനശല്യം വര്‍ധിച്ചു

വെബ് ഡെസ്ക്
Published: August 8, 2026 03:43 AM IST | Updated: August 8, 2026 03:43 AM IST

പൊഴുതനയ്ക്കു സമീപം കാട്ടാന നശിപ്പിച്ച വേലി.

വൈത്തിരി: പൊഴുതനയിലും പരിസര പ്രദേശങ്ങളായ അത്തിമൂല, കുറിച്ച്യര്‍മല എന്നിവിടങ്ങളിലും കാട്ടാനശല്യം വര്‍ധിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ നിരന്തരം ഇറങ്ങുന്ന ആനകള്‍ ആളുകളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

അത്തിമൂലയില്‍ ഇതിനകം ഏക്കര്‍ കണക്കിന് കൃഷിയാണ് ആനകള്‍ നശിപ്പിച്ചത്. വാഴ, കമുക്, തെങ്ങ്, കാപ്പി തുടങ്ങിയവ കാട്ടാനക്കൂട്ടം പിഴുതെറിയുകയും ചവിട്ടിമെതിക്കുകയും ചെയ്തതില്‍ ഉള്‍പ്പെടും. ആനകള്‍ വരുത്തുന്ന കൃഷിനാശം കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്. വര്‍ഷങ്ങളുടെ അധ്വാനമാണ് ആനകള്‍ കുറഞ്ഞ സമയത്തില്‍ നശിപ്പിക്കുന്നത്. കുറിച്ച്യര്‍മല ഭാഗത്ത് ആനകളുടെ സാന്നിധ്യം സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല. ജോലിസ്ഥലത്തേക്കും വിദ്യാലയത്തിലേക്കും മറ്റുമുള്ള യാത്രയില്‍ എപ്പോള്‍ വേണമെങ്കിലും ആനയുടെ മുമ്പില്‍പ്പെടാമെന്നതാണ് സ്ഥിതി. രാത്രി വീടിന് പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുകയാണ്.

ഒരു വിധത്തിലുള്ള സുരക്ഷിതത്വവും ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആനകളെ തുരത്താന്‍ നാട്ടുകാര്‍ നടത്തുന്ന ശ്രമം പലപ്പോഴും ഫലവത്താകുന്നില്ല.
പൊഴുതന പഞ്ചായത്ത് മുന്‍കൈയെടുത്ത് പല സ്ഥലങ്ങളിലും സ്ഥാപിച്ച വേലികള്‍ ആനകള്‍ നശിപ്പിക്കുന്നത് അപൂര്‍വതയല്ല. വനാതിര്‍ത്തികളില്‍ സോളാര്‍ വേലിയും കിടങ്ങും സ്ഥാപിക്കണമെന്നും വനസേന രാത്രി പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Tags : Local News Nattuvishesham Pozhuthana Visual disturbance

Recent News

Corehub Up